തിരുവനന്തപുരം: എബിവിപി സംഘടിപ്പിക്കുന്ന ചലോ കേരളാ മഹാറാലിയില്‍ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങലില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മലയാളി അമ്മമാരുടെ കൈപുണ്യം നിറഞ്ഞ ഭക്ഷണം. സ്വന്തം മക്കളെ ഊട്ടുന്ന മനസ്സോടെ തയ്യാറാക്കുന്ന അമ്മമാരുടെ ഭക്ഷണം ഹൃദയത്തിലേറ്റിയാണ് ദൂരദേശങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷിച്ചത്. മഹാറാലിയില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നവര്‍ക്ക് ഭക്ഷണം പാഴ്സലാക്കിയും നല്‍കും. മറ്റൊരു ആദര്‍ശത്തില്‍ വിശ്വസിച്ചുപോയി എന്നതിനാല്‍ മാത്രം കേരളത്തില്‍ വേട്ടയാടപ്പെടുന്ന ഒരുപറ്റം അമ്മമാരുടയും സഹോദരികളുടെയും സ്നേഹമാണ് തങ്ങളുടെ ഭക്ഷണത്തിലുള്ളതെന്ന ബോധ്യത്തോടെയാണ് ഓരോ വിദ്യാര്‍ഥിയും ആദരപൂര്‍വം ഭക്ഷിച്ചത്.
ഭക്ഷണം തയ്യാറാക്കുന്നതിന് വളരെ വിപുലമായ വ്യവസ്ഥയാണ് അണിയറയില്‍ തയ്യാറാക്കിയത്. ജില്ലയിലെ എല്ലാ സ്വയം സേവകരുടെ കുടുബങ്ങളെയും പങ്കാളികളാക്കിയായിരുന്നു വ്യവസ്ഥ ചെയ്തത്. നഗരത്തില്‍ അമ്മമാരെ പങ്കെടുപ്പിച്ച് അഞ്ച് യൂണിറ്റുകളാണ് പ്രവര്‍ത്തിപ്പിച്ചത്. പാപ്പനംകോട്, കരുമം, കോട്ടയ്ക്കകം, തിരുമല, ശ്രീകാര്യം തുടങ്ങിയ സ്ഥലങ്ങളിലാണ് നിര്‍മാണ യൂണിറ്റുകള്‍ സജ്ജമാക്കിയത്. പുറമെ ഗ്രാമപ്രദേശങ്ങളില്‍ സ്വയംസേവകര്‍ ഓരോകിലോ വീതം ഗോതമ്പ് മാവുകള്‍ തങ്ങളുടെ ശാഖാപരിധിയിലുള്ള വീടുകളില്‍ എത്തിച്ചു. അവിടെ പാകംചെയ്ത ചപ്പാത്തിയും കറികളും ശേഖരിച്ച് അതത് കേന്ദ്രങ്ങളില്‍ ശേഖരിക്കപ്പെട്ടു. അവിടെ നിന്ന് പായ്ക്കറ്റിലാക്കി വിദ്യാര്‍ഥികള്‍ക്കു നല്കുന്ന സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. ചപ്പാത്തി, കുറുമ, ഫ്രൈഡ് റൈസ് തുടങ്ങിയ വടക്കേഇന്ത്യക്കാര്ക്ക് പ്രിയമേറിയ ഭക്ഷണമാണ് ഓരോ മലയാളി വീടുകളിലും ഒരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: