റാഞ്ചി: ജാര്‍ഖണ്ഡില്‍ യോഗ പഠിപ്പിച്ച മുസ്ലീം യുവതിയുടെ വീടിന് നേരെ കല്ലേറ്. റാഫിയ നവാസ് എന്ന യോഗ അധ്യാപികയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഇവരുടെ സുരക്ഷ വര്‍ധിപ്പിച്ചതായി റാഞ്ച് ഡെപ്യൂട്ടി എസ്.പി വികാസ് ചന്ദ്ര അറിയിച്ചു. സംഭവത്തില്‍ കേസും എടുത്തിട്ടുണ്ട്.
രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് റാഫിയ നവാസിനെതിരെ ഫത്വ പുറപ്പെടുവിച്ചിരിന്നു. സമുദായ അംഗങ്ങളില്‍ നിന്ന് ഇവര്‍ക്ക് വധ ഭീഷണിയും നില്നില്ക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണിച്ച് പ്രിന്‍സിപ്പിള്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റാഫിയയുടെ സുരക്ഷ ശക്തമാക്കിയത്.
റാഞ്ചിയിലെ ഡോറാന്‍ഡ മേഖലയിലുള്ള റാഫിയയും കുടുംബവും ജീവിക്കുന്നത് യോഗ പഠിപ്പിച്ചാണ്. കുടുബത്തിലെ മൂത്തവളായ റാഫിയ പ്രദേശിക കോളേജിലെ എം.കോം വിദ്യാര്‍ത്ഥിനിയുമാണ്. യോഗ ഗുരു രാംദേവ് സന്നിഹിതനായിരുന്ന വേദി പങ്കിട്ടതോടെയാണ് റാഫിയ ശ്രദ്ധേയയാകുന്നത്. അതേസമയം തന്റെ മരണം വരെ യോഗ പഠിപ്പിക്കുന്നത് തുടരുമെന്ന് റാഫിയ വ്യക്തമാക്കി.
2015ലും റാഫിയയ്ക്ക് നേരെ ഭീഷണി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: