തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കുരുക്ക് മുറുകി നിയമോപദേശം. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന്എജിയുടെ നിയമോപദേശം. കളക്ടറുടെ കണ്ടെത്തലുകള്‍ പൂര്‍ണമായി തള്ളാനാകില്ലെന്നും തുടര്‍ നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് വ്യക്തമാക്കി.
തുടര്‍നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നും എ.ജി വ്യക്തമാക്കി. അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മന്ത്രി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ച സ്ഥിതിക്ക്, സര്‍ക്കാരിന് അക്കാര്യവും പരിഗണിക്കാവുന്നതാണെന്നും എ.ജി ചൂണ്ടിക്കാട്ടുന്നു.
കളക്ടറുടെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാമെന്ന വിലയിരുത്തലും നിയമോപദേശത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: