തലപ്പുഴ: നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള കുളം നിര്‍മ്മാണം ക്ഷേത്രത്തിനും ഭീഷണിയായതായി പരാതി. തലപ്പുഴ മക്കിമല തേയില തോട്ടത്തിലാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി കുളം നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിന് ഭീഷണിയായത്. വിശ്വാസികളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് വെള്ളത്തിന്റെ അളവ് കുറക്കാനും ബണ്ട് മാറ്റാനും തീരുമാനം തീരുമാനിക്കുകയായിരുന്നു.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ മക്കിമലയിലെ തേയില തോട്ടത്തില്‍ നിര്‍മ്മിച്ച കൂറ്റന്കുളമാണ് ക്ഷേത്രത്തിന് വിനയായി മാറിയത്. വെള്ളം ചോര്‍ന്ന് ക്ഷേത്രമുറ്റത്ത് എത്തിയതോടെ മുറ്റം ചെളിക്കുളമായി മാറിയിരിക്കുകയാണ്. ഇതോടെ ആരാധന പോലും തടസമായ അവസ്ഥയാ ണുള്ളത്. ഇതോടെ പ്രതിഷേധവുമായി അമ്പല കമ്മറ്റിയും നാട്ടുകാരും രംഗത്ത് എത്തി.
പ്രതിഷേധത്തെ തുടര്‍ന്ന് മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.മണിയുടെയും തലപ്പുഴ എസ് ഐ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കുളത്തിലെ വെള്ളം അമ്പലത്തിന്റെ തറനിരപ്പിന് സമാനമായി നിജപ്പെടുത്തുന്നതിനും അമ്പലത്തിന് സമീപത്തെ ബണ്ട് ഇരുപത് മീറ്റര്‍ മാറ്റാനും ധാരണയായി.
മുന്പ്പും കുളം നിര്‍മ്മാണത്തെകുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കുളം നിര്‍മ്മാണത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ക്കും ഉന്നത റവന്യു ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് അമ്പല കമ്മറ്റിയും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: