തിരുവനന്തപുരം: വൈലോപ്പിള്ളിയുടെ ‘തച്ചന്റെ മകന്’ കവിത സ്വരശുദ്ധിയോടെ ബ്രഹ്മദത്തെന്ന കൊച്ചുമിടുക്കന് ചൊല്ലിയപ്പോള്‍ കേട്ടിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അത്രമേല്‍ ഹൃദ്യമായിരുന്നു തിരുവന്തപുരം എസ്എംവി സ്കൂളിലെ എട്ടാം ക്ലാസുകാരന്റെ ആലാപനം. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പദ്യപാരായണത്തില്‍ ബ്രഹ്മദത്തിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായി. കഴിഞ്ഞപ്രാവശ്യം ലളിതഗാനത്തില്‍ ഒന്നാംസ്ഥാനവും ലളിതഗാനത്തില്‍ രണ്ടാംസ്ഥാനവും ഈ മിടുക്കന് സ്വന്തമാക്കിയിരുന്നു. ഇക്കുറി സംഘഗാനത്തിലും ബ്രഹ്മദത്തിന്റെ സാന്നിദ്ധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: