തലശ്ശേരി: തലശ്ശേരിയില്‍ മഹിളാമോര്‍ച്ച നേതാവിന്റെ വീടിനും കാറിനും നേരെ സിപിഎം അക്രമം. മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സ്മിത ജയമോഹന്റെ വീടിനും കാറിനും നേരെയാണ് കഴിഞ്ഞദിവസം അക്രമം നടത്തിയത്. രണ്ടാംഗേറ്റിന് സമീപത്തെ കൗസ്തുഭം വീടും വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്മിതയുടെ ഭര്‍ത്താവിന്റെ പേരിലുള്ള ഇന്നോവ കാറുമാണ് അക്രമിസംഘം തകര്‍ത്തത്. ശബ്ദം കേട്ട് സ്മിതയും ഭര്‍ത്താവും ഇറങ്ങിവരുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സിപിഎം ക്രിമിനലുകളാണ് അക്രമത്തിന് പിന്നില്‍. വിവരമറിഞ്ഞ് തലശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസന്, കെ.എന്‍.മോഹനന്, കെ.ലിജേഷ്, അജേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. വെള്ളിയാഴ്ച പകല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഗുണ്ടാസംഘം പുന്നോല്‍ പ്രദേശത്തെ സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങള്‍, ഫ്ളക്സ് ബോര്‍ഡുകള്‍ എന്നിവ വ്യാപകമായി നശിപ്പിക്കുകയും സംഘപ്രവര്‍ത്തകരുടെ വീട്ടില്‍കയറി കൊലവിളി നടത്തുകയും ചെയ്തു. ദൂള്ദൂള് മനോജ്, അങ്കി സുരന്, കുഞ്ഞു എന്ന ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് അക്രമവും ഭീഷണിയുമായി പുന്നോല്‍ ഭാഗത്ത് അഴിഞ്ഞാടുന്നത്. ഈ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടത്തിയതിന് ശേഷമാണ് ഇന്നലെ പുലര്‍ച്ചെയോടെ മഹിളാമോര്‍ച്ച നേതാവിന്റെ വീടിനും കാറിനും നേരെ അക്രമം നടത്തിയത്. തലശ്ശേരിയില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ഗൂഡശ്രമമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: