ധാക്ക: ഇല്ലാത്ത ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ബംഗ്ളാദേശിലെ രംഗപ്പൂരിലെ താക്കൂര്പ്പാറയില് മുപ്പതിലേറെ ഹിന്ദുക്കളുടെ വീടുകള്‍ കത്തിച്ചു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ രംഗ്പുര്‍ ജില്ലയിലെ താകുര്പര ഗ്രാമത്തിലാണ് സംഭവം. അക്രമകാരികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഗ്രാമത്തിലെ ഒരു യുവാവ് ഫേസ്ബുക്കില്‍ ഇസ്ളാമിനെതിരെ പോസ്റ്റിട്ടെന്നു പറഞ്ഞാണ് അക്രമം തുടങ്ങിയത്. സായുധ സംഘം വീടുകള്‍ കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് അക്രമികളെ തുരത്താന്‍ നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്.പോലീസ് സംഭവത്തില്‍ ഇടപെടുന്നതിന് മുന്‍പ്, അക്രമികള്‍ 30 ഓളം ഹിന്ദു വീടുകള്‍ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്ത അഗ്നിക്കിരയാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് 33 പേരെ അറസ്റ്റ് ചെയ്തതായി ‘ബി.ഡി ന്യൂസ് 24’ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട് . സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അബു റഫാ മൊഹമ്മദ് റഫീക്ക് അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: