ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിനെ ലോകത്തിന്റെ നവോത്ഥാന നായകനാക്കാന്‍ ഒരു ശ്രമം നടത്തിനോക്കിയിരുന്നു. ഇഎംഎസിനുചുറ്റം ചരിത്രത്തെ കെട്ടിവലിക്കാനള്ള ആസൂത്രിതമായ നീക്കം ഒരുവിഭാഗം മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ നടത്തി. നവോത്ഥാന നായകന്മാരായ അയ്യന്‍കാളി, ശ്രീനാരായണ ഗുരുദേവന്, ചട്ടമ്പിസ്വാമികള്‍ മന്നത്ത് പദ്മനാഭന് എന്നിങ്ങനെ അനേകം മഹാന്മാരെ തിരസ്കരിച്ചാണ് ഇഎംഎസിനെ ആ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാന്‍ കരുനീക്കിയത്. ഒരിക്കല്‍പോലും ഇഎംഎസ് ഇവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിക്കാനാണ് ഇഎംഎസ് ശ്രമിച്ചിട്ടുള്ളത്.
നമ്പൂതിരി കുടുംബങ്ങളിലെ അരാജകത്വവും അരക്ഷിതാവസ്ഥയും ഇഎംഎസ് എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രശ്നങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന പോടിത്തൊണ്ടനായ ഇഎംഎസ് അതിന് തടയിടാന്‍ സ്വയം കണ്ടെത്തിയ മാര്‍ഗമായിരുന്നു ബുദ്ധിജീവി പരിവേഷം. താനാണ് ലോകത്തിന്റെ അച്ചുതണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു. പാവങ്ങളായ കുറച്ചുപേരെ വിശ്വസിപ്പിക്കാനും കഴിഞ്ഞു. ഒരുപറ്റം അനുചരന്മാരെ ചാവേറുകളായി വളര്‍ത്തിയെടുക്കാനും ആ നമ്പൂതിരി ബുദ്ധിക്കു കഴിഞ്ഞു. ഇഎംഎസ് എഴുതുന്നതിനും പറയുന്നതിനും അദ്ദേഹംപോലും ചിന്തിക്കാത്ത മറ്റൊരു ബൗദ്ധിക മാനം നല്കുന്നതില് ഈ ചാവേറുകള്‍ വിജയിച്ചു. ഇഎംഎസിനെ വിമര്‍ശിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനും, അവരെ ബുദ്ധിഹീനരെന്ന് മുദ്രകുത്താനും മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ കിണഞ്ഞു ശ്രമിച്ചു.
കേരളത്തിന്റെ എന്തിനെയും അനാവശ്യമായി എതിര്‍ക്കാനുള്ള മനസ്സ് ഇഎംഎസ് സമ്മാനിച്ചതാണ്. ഇഎംഎസ് കേരളത്തിന്റെ നാശത്തിന് വിത്തുപാകുകയായിരുന്നു. ഇഎംഎസ് എതിര്‍ത്തു എന്നു വിചാരിക്കുന്ന ഏത് അനാചാരങ്ങളാണ്, ഏത് അന്ധവിശ്വാസമാണ്, ഏതു വര്‍ഗീയതയാണ് കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായത്?
കെ.വി.ഹരിദാസ്,തിരുവഞ്ചൂര്‍,കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: