ന്യൂദല്‍ഹി: കൂത്തുപറമ്പില്‍ ജാനകി ഫൈനാന്‍സ് ഉടമ ബൈജുവിന്റെ സഹോദരി കൃഷ്ണവേണി (65)യെ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് പരാതി.
പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അന്വേഷണത്തിന് സംഘത്തെ അയക്കണമെന്നും ലീഗല്‍ റൈറ്റ്സ് ഒബ്സര്‍വേറ്ററി എന്ന നിയമസഹായ സംഘടന നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. എസ്ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടോളം പോലീസുകാരാണ് അക്രമം നടത്തിയത്. മര്‍ദ്ദനത്തില്‍ കൃഷ്ണവേണിക്ക് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ഥാപനത്തില്‍ കയറിയ പോലീസ് ആര്‍എസ്എസ് മണ്ഡല് സേവാ പ്രമുഖ് പി. ബിനോയി, സഹോദരന് റാഷിദ് ബാബു, അമ്മ കൃഷ്ണവേണി എന്നിവരെ മര്‍ദ്ദിച്ചത്. ബിനോയിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കൃഷ്ണവേണിയെ തല്ലിച്ചതച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: