കുട്ടനാട്: കിഴക്കന്‍ വെള്ളത്തിന്റെ വരവു മാറ്റമില്ലാതെ തുടരുന്നതു കുട്ടനാട്ടിലെ പുഞ്ചക്കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. മഴ ശക്തമല്ലെങ്കിലും കിഴക്കന്‍ വെള്ളംവരവാണു കര്‍ഷകരെ ആശങ്കിയിലാക്കിയിരിക്കുന്നത്.
വേലിയിറക്കിത്തന്റെ ഭാഗമായി വൈകുന്നേരങ്ങളില്‍ വെള്ളത്തിന്റെ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും രാവിലെ ഏഴു മുതല്‍ 11 വരെയുള്ള സമയങ്ങളിലെ വേലിയേറ്റം ഒരടിയോളം വെള്ളം ഉയരുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഈ സമയങ്ങളില്‍ മോട്ടോര്‍ പമ്പിങ് നടത്തുവാന്‍ കര്‍ഷകര്‍ ഭയപ്പെടുന്നു. പമ്പിങ് നടത്തിയാല്‍ മോട്ടോര്‍തറ തള്ളിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ പ്രവര്‍ത്തിക്കാതെ ഇടുകയാണു പതിവ്.
മുന്‍ വര്‍ഷങ്ങളില്‍ കിഴക്കന്‍വെള്ളം വേമ്പനാട്ട് കായലിലേക്ക് ഇറങ്ങിപ്പോയാല്‍ ജലനിരപ്പു താഴുന്നതായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം ഇറങ്ങുന്ന വെള്ളം അതുപോലെ തിരികെ എത്തുന്നതു കര്‍ഷകരെ ഭയാശങ്കയിലാക്കുന്നു.
ഈ പുറംബണ്ടുകള്‍ പല ഭാഗങ്ങളിലായി തകരാന്‍ തുടങ്ങിയതാണു കര്‍ഷകരെ ആശങ്കയിലാക്കുന്നത്. വിത പുരോഗമിക്കുന്ന പാടശേഖരത്തില്‍ ഏതു നിമിഷവും മടവീഴ്ചയുണ്ടാകാനുള്ള സാഹചര്യമാണു നിലനില്‍ക്കുന്നത്.
കഴിഞ്ഞ രണ്ടാംകൃഷി മടവീഴ്ച മൂലം ഉപേക്ഷിക്കേണ്ടി വന്നതു കര്‍ഷകര്‍ക്കു വന്‍ സാമ്പത്തിക ബാധ്യതയാണു വരുത്തി വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: