മാവേലിക്കര: ലഹരികൂടാന് മദ്യത്തിനൊപ്പം കഫ് സിറപ്പുകള്‍. മാവേലിക്കര പോലീസാണ് ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെട്ടികുളങ്ങരയിലെ കാടുപിടിച്ച പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത് നിരവധി കഫ് സിറപ്പ് കുപ്പികളും മദ്യകുപ്പികളും.
ചെട്ടികുളങ്ങര ഈരേഴ വടക്ക് അന്പൊലിക്കളത്തിന് സമീപം കാടുപിടിച്ച പുരയിടത്തില്‍ യുവാക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നുവെന്നും ഇവിടെ ലഹരിമരുന്നുകളുടെ ഉപയോഗം നടക്കുണ്ടെന്നുമുള്ള വിവരമാണ് പോലീസിന് ലഭിച്ചത്. യുവാക്കള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. 20 വയസിനുള്ളില്‍ താഴെയുള്ള യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇവിടെ നിന്ന് 50 ഓളം കോടക്ടസ് എന്ന കഫ് സിറപ്പിന്റെ കൂപ്പികളും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മദ്യത്തില്‍ ഇത്തരത്തിലുള്ള ഷെഡ്യുള്‍ എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നത് ലഹരി കൂടാനാണെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അലര്‍ജി, കഫക്കെട്ട്, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഇത്. ഒരു മുതിര്‍ന്ന ആള് ഇതിന്റെ 5 മില്ലി മാത്രമെ ഉപയോഗിക്കാവു എന്ന് പറയുന്നു.
എന്നാല്‍ യുവാക്കളും മറ്റും ലഹരിക്കായി മദ്യത്തില്‍ ഇത് വലിയ അളവില്‍ ഉപയോഗിക്കുന്നതായാണ് സൂചന. 10 മില്ലിയില്‍ കൂടുതല്‍ ഈ മരുന്ന് മാത്രം ഉപയോഗിച്ചാലും മദ്യം കഴിക്കുന്നത് പോലെയുള്ള അവസ്ഥയില്‍ എത്തിക്കുമെന്നും പോലീസ് പറയുന്നു.
85 രൂപയോളം വിലവരുന്ന ഈ മരുന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് കൂടാതെ കൊടുക്കുവാന്‍ പാടില്ലയെന്ന് നിര്‍കര്‍ഷിക്കുന്നുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: