പുന്നപ്ര: പര്യക്കാടന് പാടത്ത് വന്‍ കൃഷിനാശം. തിരിഞ്ഞുനോക്കാതെ അധികൃതര്‍.
വര്‍ഷംതോറും നൂറുമേനി വിളവു ലഭിച്ച പാടത്ത് ഇക്കുറിയും വിളവെടുപ്പ് അടുത്തപ്പോഴാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും കര്‍ഷകരെ വലച്ചത്. പാടത്ത് വെള്ളം കെട്ടിനിന്നതോടെ പാകമായ നെല്ചെടികള് കതിരോടെ വെള്ളത്തിലായി. ഏക്കറിന് 25,000 രൂപ മുടക്കി കൃഷി ഇറക്കിയവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്.
നിരവധി തവണ കൃഷിഭവന് ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും നഷ്ടം സംഭവിച്ച കൃഷിഭൂമി സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. 95 ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത് 64 കര്‍ഷകരാണ് ഇക്കുറി കൃഷി ഇറക്കിയത്. കൃഷി നശിച്ചതോടെ പത്തുലക്ഷത്തിനു മുകളില്‍ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: