ന്യൂദല്‍ഹി: മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ തിരുവനന്തപുരത്ത് എബിവിപി നടത്തിയ മഹാറാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി കേരള ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച്. എബിവിപി ദല്‍ഹി ഘടകം സംഘടിപ്പിച്ച മാര്‍ച്ച് ദേശീയ വക്താവ് സാകേത് ബഹുഗുണ ഉദ്ഘാടനം ചെയ്തു. ഇടത് ഭരണത്തില്‍ കേരളത്തിലെ കലാലയങ്ങള്‍ പോലും അക്രമരാഷ്ട്രീയത്തിന് വേദിയാവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ് എസ്എഫ്ഐ. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ആധിപത്യമുള്ള ക്യാംപസുകളിലാണ് അക്രമവും അസഹിഷ്ണുതയുമുള്ളത്. രാജ്യത്ത് എബിവിപിക്ക് സ്വാധീനമുള്ള നിരവധി കോളേജുകളും സര്‍വ്വകലാശാലകളുമുണ്ട്. ഇവിടങ്ങളിലൊന്നും അക്രമങ്ങള്‍ അരങ്ങേറുന്നില്ല. അധ്യാപകര്‍ക്ക് പ്രതീകാത്മക കുഴിമാടമൊരുക്കിയും പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചുമാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തനം.
ഇത് വിദ്യാര്‍ത്ഥികള്‍ക്കാകെ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ മാര്‍ക്സിസ്റ്റ് കൊലപാതകങ്ങള്‍ അവസാനിപ്പിക്കുക, കലാലയങ്ങള്‍ അക്രമവിമുക്തമാക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി നിരവധി വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: