മുണ്ടക്കയം: കൂട്ടിക്കല്‍ റോഡ് ജംഗ്ഷന്, കോസ്വേ ജംഗ്ഷന്, ബസ് സ്റ്റാന്‍ഡിന്റെ കവാടം എന്നിവിടങ്ങളിലാണ് മുണ്ടക്കയത്തെ ഗതാഗതകുരുക്കിന്റെ തുടക്കം. വാഹനങ്ങള്‍ ടൗണിലേയ്ക്ക് പ്രവേശിക്കുമ്പോഴും, ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ്സുകള്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും ഉണ്ടാകുന്ന തടസമാണ് പലപ്പോഴും ഗതാഗതകുരുക്കിന് കാരണം. പുത്തന്‍ചന്ത, ഗുരുമന്ദിരം ജംഗ്ഷന്, 34-ാം മൈല്‍ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിക്കുന്നത്. ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ടൗണിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ടൗണിലെ തിരക്ക് ഒഴിവാക്കുന്നതിനായി അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു. മണ്ഡല കാലം ആരംഭിക്കുന്നതോടെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
പുത്തന്‍ചന്തയില്‍ കെഎസ്ആര്‍ടിസിക്കായി ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചെങ്കിലും തുറന്ന് നല്‍കിയിട്ടില്ല. സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. സ്റ്റാന്‍ഡ് പുത്തന്ചന്തയിലേയ്ക്ക് മാറുന്നതോടെ ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. മണ്ഡലകാലമെത്തുന്നതോടെ ടൗണിലെ തിരക്ക് കൂടുവാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ടൗണിനെ ഗതാഗത കുരിക്കില്‍ നിന്ന് മോചിപ്പിക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: