തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി പിടിയില്‍. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് ശേഷം പ്രതി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. പോലീസ് അന്വേഷണം ചെന്നൈയിലേക്ക് വ്യാപിക്കുമെന്ന സൂചനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ കേരളത്തിലേക്ക് തിരിച്ചുപോന്നു. കോഴിക്കോട്ടേക്കാണ് വരുന്നതെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
തിരൂരിലെത്തിച്ച പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്. കേസില്‍ ഇതുവരെ പന്ത്രണ്ടു പ്രതികള്‍ അറസ്റ്റിലായി. കൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം ശക്തമായി നടക്കുന്നുണ്ടെന്നും സിഐ എം.കെ.ഷാജി പറഞ്ഞു.
ആഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് വിപിന്‍ കൊല്ലപ്പെട്ടത്. ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോടില്‍ ഒരുസംഘം ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: