തിരുവനന്തപുരം: സംസ്ഥാനത്ത് ജനാധിപത്യവും സംഘടിക്കാനുള്ള അവകാശവും കുഴിച്ചുമൂടാനുള്ള സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ശ്രമങ്ങളെ എബിവിപി ജനാധിപത്യപരമായ രീതിയില്‍ ചെറുക്കുമെന്ന് എബിവിപി ദേശീയ സെക്രട്ടറി വിനയക് ബിദ്രേ പറഞ്ഞു. മഹാറാലിയില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയുമൊക്കെയാണ് കേരളത്തിലെ സാമൂഹ്യനവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. അതോടൊപ്പം സാംസ്കാരികമായ നിലവാരവും സാക്ഷരതയും പ്രകൃതിസൗന്ദര്യവും ജനങ്ങളുടെ അദ്ധ്വാനശേഷിയും കൊണ്ട് കേരളം രാജ്യത്തെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്നു.
എന്നാല്‍ കേരളത്തിന്റെ കീര്‍ത്തിയെ കളങ്കപ്പെടുത്തുകയാണ് അക്രമത്തിലൂടെ കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത്. രാജ്യത്തിന് അഭിമാനമാണ് കേരളമെങ്കില്‍ അപമാനമാണ് കമ്യൂണിസ്റ്റുകള്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരുവര്‍ഷം കഴിയുമ്പോഴേക്കും 14 ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് സിപിഎം കൊലചെയ്തത്. ഒരു വര്‍ഷത്തിനുള്ളില്‍ 300 ഓളം എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ശാരീരിക ആക്രമണങ്ങളുണ്ടായി. ഇതില്‍ 20 എണ്ണം വധശ്രമങ്ങളാണ്. സിപിഎം ആക്രമത്തിനിരയാവുന്ന കേരളീയരോടുള്ള രാജ്യത്തിന്റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് റാലിയെന്നും വിനയ് ബിദ്രെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് റാലിയെന്നും വിനയ് ബിദ്രെ പറഞ്ഞു.
ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ തള്ളിക്കളഞ്ഞു. കേരളത്തിലെ ഒരു തുരുത്തില് മാത്രമാണിത്. അവശേഷിക്കുന്നത്. തെലുങ്കാനയിലും ബസ്തറിലും കമ്യൂണിസ്റ്റ് തീവ്രവാദത്തെ വിജയകരമായി മറികടക്കാന്‍ എബിവിപിക്ക് കഴിഞ്ഞു. സമീപകാലഭാവിയില്‍ കേരളത്തിലും അത് നടക്കും, ബിദ്രെ പറഞ്ഞു.
പശ്ചിമബംഗാളില്‍ ഉണ്ടായ തിരിച്ചടി കേരളത്തിലും സിപിഎമ്മിനുണ്ടാകുമെന്ന് ബംഗാളില്‍ നിന്നുള്ള എബിവിപി ദേശീയ സെക്രട്ടറി കിഷോര്‍ ബര്മന് പറഞ്ഞു. ബംഗാളില്‍ പാര്‍ട്ടി ഓഫീസുകളില്‍ കൊടുകെട്ടാന് പോലും സിപിഎമ്മിന് ആളെ കിട്ടുന്നില്ലെന്ന് ബര്മന് പറഞ്ഞു.
മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും വാദിക്കുന്ന കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയാണെന്ന് ഡല്‍ഹി സര്‍വകലാശാല യൂണിയന് സെക്രട്ടറി മഹാമേധ സാഗര്‍ പറഞ്ഞു. ഇത് ഇരട്ടത്താപ്പാണ്. ദളിത് പീഡനങ്ങളും കേരളത്തില്‍ വര്‍ധിക്കുന്നു. ബസ്തറില്‍ കമ്യൂണിസ്റ്റുകളുടെ സംസ്ഥാന നേതാക്കള്‍ തന്നെ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കുന്നു. ഇതാണോ ഫെമിനിസമെന്ന് അവര്‍ ചോദിച്ചു.
തങ്ങള്‍ പേനയിലൂടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന് ജെഎന്‍യുവില്‍ പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ കേരളത്തില്‍ കൊലക്കത്തിയിലൂടെ എതിരാളികളെ ശാരീരികമായി വകവരുത്തുകയാണെന്ന് ജെഎന്‍യുവിലെ എബിവിപി നേതാവ് നീതി ത്രിപാഠി പറഞ്ഞു. കേരള അക്രമവിമുക്തമാക്കാന്‍ ശക്തമായ നടപടി വേണമെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച ദേശീയ അധ്യക്ഷന്‍ ഡോ. നാഗേഷ് ഠാക്കൂര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി.കെ.രാകേഷ് അക്രമവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അംബേക്കര്‍, സംഹ സംഘടനാ സെക്രട്ടറിമാരായ കെ.രഘുനന്ദന്, ശ്രീനിവാസ്, ബി.ലക്ഷ്മണ്, ദേശീയ സെക്രട്ടറി ഒ.നിധീഷ്, സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ്, സിപിഎം അക്രമത്തില്‍ ഇരുകാലും നഷ്ടപ്പെട്ട കൂത്തുപറമ്പിലെ സി.സദാനന്ദന്, സിപിഎം അക്രമത്തില്‍ കണ്ണുനഷ്ടപ്പെട്ട എസ്.സനൂപ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: