തിരുവനന്തപുരം: ഒരു ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വാസിച്ചതിന് ബലിദാനികളാവപ്പെട്ടവരുടെ സാന്നിധ്യം പേറി ബന്ധുക്കള്‍ ചലോ കേരളയുടെ വേദിയില്‍ എത്തി. വിദ്യാര്‍ത്ഥി പരിഷത്തിന്റെ മഹാറാലിയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ ബലിദാനികളുടെ ബന്ധുക്കളുടെ സാനിധ്യം വിദ്യാര്‍ത്ഥികളില്‍ ആവേശമുയര്‍ത്തി. 1987ല്‍ കൊല്ലപ്പെട്ട ചെറുവയ്ക്കല്‍ ഗംഗാധരന്, ആലംപൊറ്റയിലെ അനികുട്ടന് മുതല്‍ 2017ല്‍ അവസാനമായി സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട എസ്.എല്‍. രാജേഷിന്റെ ഉള്‍പ്പെടെ പന്ത്രണ്ടോളം ബലിദാനികളുടെ കുടുബത്തില്‍ നിന്നും ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇടതുപക്ഷ അക്രമത്തിനെതിരെ എബിവിപി സംഘടിപ്പിച്ച മഹാറാലിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബലിദാനികളുടെ കുടുംബത്തില്‍ നിന്നും അവര്‍ എത്തിയത്. റാലിയിലും തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തിലും ഇടതുപക്ഷത്തിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വികാരം അലയടിച്ചു. തങ്ങള്‍ക്ക് ഉറ്റവരും അത്താണിയാകേണ്ടവരെയും യാതൊരു ദാക്ഷണ്യവുമില്ലാതെ അരും കൊലയ്ക്ക് വിധേയമാക്കിയ ഇടതുപക്ഷത്തിന്റെ ഭീകര മുഖം വലിച്ചുകീറപ്പെടുന്ന റാലിയ്ക്ക് സാന്നിധ്യം വഹിക്കുന്നതിലൂടെ ആര്‍ക്കും തങ്ങളുടെ ഗതിവരരുതെന്ന പ്രാര്‍ത്ഥനയും ഉണ്ട്.
ചെറുവയ്ക്കല്‍ ഗംഗാധരന്, ആലംപൊറ്റ അനികുട്ടന്, തൊഴുക്കല്‍ ജി. സുരേന്ദ്രകുമാര്‍, ധനുവച്ചപുരം മുരുകാനന്തന്, അരയൂര് അനില്‍ കുമാര്‍, പാങ്കോട് എസ്. കണ്ണന്, മുരുക്കുംപുഴ ആര്. രാജേഷ്, ആറ്റങ്ങല്‍ ജന്മഭൂമി പത്ര ഏജന്റ് സുനില്‍ കുമാര്‍, കവലിയൂര്‍ സുന്ദരേഷന്, ശ്രീകാര്യം എസ്.എല്‍. രാജേഷ്, പരുമലയില്‍ എസ്എഫ് ഐയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട അനൂപ്, സുജിത്ത് തുടങ്ങിയവരുടെ ബന്ധുക്കള്‍ പൊതുസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മാര്‍ക്സിസ്റ്റ് അക്രമണത്തില്‍ 26 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: