ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കണ്ടെത്തുന്നതില്‍ ഇതുവരെ പരാജയപ്പെട്ട കര്‍ണാടക സര്‍ക്കാര്‍ പുതിയ വാദമുഖങ്ങളുമായി രംഗത്ത്. ഏതാനും ആഴ്ചകള്‍ക്കകം സംഭവത്തിന്റെ ചുരുളഴിയുമെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രി രാംലിംഗ റെഡ്ഡി പറയുന്നത്.
കൊലയാളിയെക്കുറിച്ചുള്ള വ്യക്തമായ അറിവ് പ്രത്യേക അന്വേഷണ സംഘം തന്നെ അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി പക്ഷേ, വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
രണ്ടു മാസമായിട്ടും കുറ്റവാളികളെ കണ്ടെത്താനാകാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നൂറു ശതമാനം ഉറപ്പിച്ചു പറയുന്നു, ഏതാനും ആഴ്ചകള്‍ക്കകം കൊലയാളികളെ അറസ്റ്റ് ചെയ്യും.
അന്വേഷണ സംഘം പ്രതികളെക്കുറിച്ച് കൃത്യമായ സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍, പഴുതുകള്‍ അടച്ചുള്ള നീക്കമാണ് നടത്തുന്നത്, മന്ത്രി പറഞ്ഞു. ഏതാനും ആഴ്ചകളെന്നു പറയുമ്പോള്‍ ഒന്നോ രണ്ടോ ആഴ്ചയെന്നു കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: