തിരുവനന്തപുരം: സഹജസ്വഭാവമായ കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയാറല്ലെന്നതിന്റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഇത്രയധികം ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കൊലപാതകം അവസാനിപ്പിക്കാത്തത് സിപിഎം ഭീകരസംഘടനയാണെന്ന ബിജെപി നിലപാട് ശരിവയ്ക്കുന്നതാണ്. മതഭീകരവാദികള്‍ സിപിഎമ്മിന്റെ നേതൃത്വം ഏറ്റെടുത്തു. ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സിപിഎം പുലര്‍ത്തുന്ന ബന്ധമാണ് കൊലപാതകങ്ങള്‍ക്ക് കാരണം. ഇതിനെതിരെ ജനമനഃസാക്ഷി ഉണരണം.
കേരളത്തെ വീണ്ടും കൊലക്കളമാക്കാന് ആരെയും അനുവദിക്കരുത്. ബിജെപി ഇത്രയധികം സംയമനം പാലിച്ചിട്ടും സിപിഎം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് വെല്ലുവിളിയാണ്. ആനന്ദന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവൃത്തിയില്‍ നിന്ന് സിപിഎം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: