ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജി സ്ഥാനത്തിന് ഇന്ത്യ-ബ്രിട്ടന് മത്സരം. ഇന്ത്യയുടെ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയും ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്വുഡമാണ് മത്സരിക്കുന്നത്. വോട്ടെടുപ്പ് ഇന്ന്.
സ്വിറ്റ്സര്‍ലന്‍ഡിലെ ഹേഗ് ആസ്ഥാനമായ കോടതിയില്‍ 15 ജഡ്ജിമാരാണുള്ളത്. ഒമ്പത് വര്‍ഷമാണ് കാലാവധി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ അഞ്ച് ജഡ്ജിമാര്‍ ഒഴിയും. ആ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. യുഎന്‍ ജനറല്‍ അസംബ്ലിയും രക്ഷാസമിതിയും വോട്ടെടുപ്പിലൂടെയാണ് ജഡ്ജിമാരെ നിശ്ചയിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ വോട്ടെടുപ്പില്‍ ഫ്രാന്‍സ്, സൊമാലിയ, ബ്രസീല്‍, ലെബനന് രാജ്യങ്ങളുടെ പ്രതിനിധികള്‍ വിജയിച്ചു. ഇന്ത്യ, ബ്രിട്ടീഷ് പ്രതിനിധികള്‍ക്ക് നിശ്ചിത വോട്ട് നേടാനായില്ല. ജനറല്‍ അസംബ്ലിയില്‍ ചുരുങ്ങിയത് 97 വോട്ടും രക്ഷാസമിതിയില്‍ എട്ട് വോട്ടും ലഭിച്ചാലേ തെരഞ്ഞെടുക്കപ്പെടു. ജനറല്‍ അസംബ്ലിയില്‍ 115, രക്ഷാസമിതിയില്‍ 6 എന്നിങ്ങനെയായിരുന്നു ദല്‍വീറിന്റെ വോട്ടു നില. ക്രിസ്റ്റഫറിന് 76, ഒമ്പത് വോട്ടുകള്‍. ക്രിസ്റ്റഫര്‍ തോറ്റാല്‍ 1946നു ശേഷം അന്താര്ഷ്ട്ര കോടതിയില്‍ ബ്രിട്ടീഷ് ജഡ്ജിയില്ലാത്ത അവസ്ഥയാവും.
പാക്കിസ്ഥാന് തടവിലാക്കിയ സൈനികന് കുല്ഭൂഷണ് യാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണിക്കാനിരിക്കെ ദല്‍വീറിന്റെ ജയം ഇന്ത്യക്ക് അത്യാവശ്യമാണ്. അതിനുള്ള പ്രവര്‍ത്തനത്തിലാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധികള്‍. രക്ഷാസമിതിയിലെ സ്ഥിരാംഗമായ ബ്രിട്ടന് വീറ്റോ അധികാരമുള്ള രാജ്യമാണെന്നത് ഇന്ത്യയുടെ മോഹങ്ങള്‍ക്ക് പ്രധാന വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: