ഹാവിജ: ഇറാഖില്‍ കൂടുതല്‍ മേഖലകളില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തി സൈന്യം ആധിപത്യം നേടുന്നതായി റിപ്പോര്‍ട്ട്. മുന്‍പ് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളില്‍ ഐഎസ് നാട്ടുകാരെ ക്രൂരമായി കൊന്നൊടുക്കിയതിന്റെ തെളിവുകള്‍ സൈന്യത്തിനു ലഭിച്ചു. ഐഎസിന്റെ ആധിപത്യ പ്രദേശമായിരുന്ന ഹാവിജയില് 400 പേരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി.
നാനൂറു പേരെ ഒന്നിച്ചു നിര്‍ത്തി വെടിവച്ചു വീഴ്ത്തിയതിന്റെ സൂചനകളാണ് കിട്ടുന്നതെന്ന് പ്രാദേശിക ഗവര്‍ണര്‍ രകാന്‍ സെയ്ദ് പറഞ്ഞു. ചിലര്‍ തടവുകാരുടെ യൂണിഫോമാണ് അണിഞ്ഞിരിക്കുന്നത്.
സൈന്യം മുന്നേറിയപ്പോള്‍ ഹാവിജയില് നിന്ന് പിന്മാറേണ്ടി വന്ന സാഹചര്യത്തില്‍ ഐഎസ് ഭീകകര്‍ നാട്ടുകാരെ കൂട്ടത്തോടെ വധിച്ച് സംസ്കരിച്ചതാണൈന്നു കരുതുന്നു. തലസ്ഥനമായ ബാഗ്ദാദില്‍ നിന്ന് 240 കിലോമീറ്റര്‍ വടക്കുമാറിയുള്ള ഈ നഗരത്തില്‍ ഏറെക്കാലമായി ഐഎസ്സിന്റെ ആധിപത്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: