കളമശ്ശേരി: ഹിന്ദുക്കളെ കൊന്നൊടുക്കണമെന്ന് ആഹ്വാനം ചെയ്തുള്ള വാട്സ് ആപ്പ് സന്ദേശം പ്രചരിക്കുന്നു. തൃശ്ശൂര്‍ പൂരവും കുംഭമേളയുമുള്പ്പെടെ ഹൈന്ദവ വിശ്വാസികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് ആഹ്വാനം. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കണമെന്നും സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു. ഐഎസ് ഭീകരരാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.
അള്ളാഹു അല്ലാതെ മറ്റാരെയും ആരാധിക്കുന്നവര്‍ ഇവിടെ വേണ്ട. ബിംബം, പശു, പാമ്പ് എന്നിവയെ ആരാധിക്കുന്ന ഹൈന്ദവര്‍ വിഡ്ഢികളാണ്. അവര്‍ ഇല്ലാതാകുന്നവരെ യുദ്ധം ചെയ്യണം. തൃശ്ശൂര്‍ പൂരവും കുംഭമേളയും നടക്കുന്ന ഇടത്തേക്ക് വാഹനം ഓടിച്ചു കയറ്റുകയോ തോക്കുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയോ ചെയ്യുക. അല്ലെങ്കില്‍, ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലുക. ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങിയ ഒരു മതവും ഇവിടെ വേണ്ട. ജിഹാദ് പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സാമ്പത്തികമായി നിങ്ങള്‍ക്ക് കഴിയും. കഴിയാത്തവര്‍ക്ക് മറ്റു രീതിയില്‍ നന്മകള് ചെയ്യാനാകും. തുടങ്ങിയ കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്.
മലയാളികള്‍ക്കു വേണ്ടിയുള്ള അന്‍പതാമത്തെ സന്ദേശമാണിതെന്നു പറഞ്ഞാണ് മലയാളത്തിലുള്ള സന്ദേശം. ഇടയ്ക്ക് അറബിയും ഉപയോഗിച്ചിട്ടുണ്ട്. ശബ്ദം പകര്‍ത്തിയത് ഏത് സ്ഥലത്ത് വച്ചാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കണ്ണൂരില്‍ നിന്ന് കൂടുതല്‍ പേര് സിറിയയിലെ ഐഎസ്എസിലേക്ക് പോയതായ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: