തൃശൂര്‍: ക്ഷേത്രങ്ങളെ സാമൂഹ്യവിപ്ലവത്തിന്റെ കേന്ദ്രങ്ങളാക്കിയത് കേരളത്തിലെ നവോത്ഥാന നായകരായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇപ്പോഴത്തെ അവകാശവാദം പരിഹാസ്യമാണെന്നും ക്ഷേത്രസംരക്ഷണസമിതി രക്ഷാധികാരി ഡോ. കെ.അരവിന്ദാക്ഷന്.
ക്ഷേത്രപ്രവേശന വിളംബരം ഇത്തരമൊരു സാമൂഹ്യ വിപ്ലവമായിരുന്നു. അന്ന് കമ്മ്യൂണിസറ്റ് പാര്‍ട്ടി ജനിച്ചിട്ടുപോലുമില്ല.
പൂജ ചെയ്യാന്‍ എല്ലാ ജാതിക്കാര്‍ക്കും അവകാശമുണ്ടെന്ന് ആദ്യം പറഞ്ഞത് ശ്രീനാരായണ ഗുരുദേവനാണ്. അന്നും കമ്മ്യൂണിസ്റ്റുകള്‍ കേരളത്തിലില്ല.
പിന്നീട് ഇതേകാര്യം പാലിയം വിളംബരത്തിലൂടെ ആര്‍എസ്എസ്സും പി.മാധവനും വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അന്നും നിശബ്ദത പാലിക്കുകയാണ് ചെയ്തത്. തന്ത്രവിദ്യാപീഠത്തിലൂടെ അബ്രാഹ്മണര്‍ക്കും പൂജപഠിക്കാന് അവസരമുണ്ടാക്കിയത് ആര്‍എസ്എസ്സാണ് ഡോ. അരവിന്ദാക്ഷന് ചൂണ്ടിക്കാട്ടി. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രവിദ്യാപീഠം കുലപതി അഴകത്ത് ശാസ്ത്രശര്മ്മന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍ കിഴക്കേടത്ത് മാധവന് നമ്പൂതിരി, പാലക്കല്‍ മാധവമേനോന്, പി.ആര്.ഉണ്ണി തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: