കട്ടപ്പന: മാലിന്യക്കൂമ്പാരമായി കൊന്നത്തടി ഗ്രാമപഞ്ചായത്ത് മാറിയിട്ട് നാളുകള്‍ ഏറെയായി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് കൊന്നത്തടി ടൗണില്‍ കുമിഞ്ഞ് കൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് എന്ന് അധികൃതര്‍ കൊട്ടിഘോഷിക്കുന്ന പഞ്ചായത്തിനാണ് ഈ ദുര്‍വിധി. ടൗണിലെ ഓടകള്‍ മുഴുവന്‍ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങളടക്കം മഴവെള്ളത്തില്‍ ഒഴുകി ടൗണിന്റെ ഒരറ്റത്ത് കുമിഞ്ഞ് കൂടി കിടക്കുന്നതിനാല്‍ വന്‍ ദുര്‍ഗന്ധമാണിവിടെ. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനോ വേണ്ട നടപടി സ്വീകരിക്കുന്നതിനോ പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവര്‍ത്തകരോ ശ്രമിക്കുന്നില്ല. ടൗണിലെ മാലിന്യപ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികളും പ്രദേശവാസികളും നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല എന്ന് പ്രദേശവാസസ
ികളും പറയുന്നു.
പഞ്ചായത്തിനോട് ചേര്‍ന്നുള്ള റോഡിന്റെ ഇരുവശങ്ങളിലും മണ്ണും ചെളിയും വന്ന് നിറഞ്ഞിട്ട് ഓട്ടോറിക്ഷ തൊഴിലാളികളുടെയും, പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് ഇവ നീക്കിയത്. പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ യാതൊരു നടപടിയും നടക്കുന്നില്ല എന്നും ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: