കോട്ടയം: കോട്ടയം നഗരത്തിലെ എം.സി റോഡ് നിര്‍മ്മാണം ശബരിമല തീര്‍ത്ഥാടകരെ ഗതാഗതക്കുരുക്കിലാക്കുമെന്ന് ആശങ്ക. മണ്ഡലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് നഗരത്തില്‍ കെഎസ്ടിപിയുടെ റോഡ് നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. ഇത് പൂര്‍ത്തിയാകണമെങ്കില്‍ 40 ദിവസം എടുക്കും. അതുവരെ നഗരത്തിലൂടെ ഒറ്റവരി ഗതാഗതം മാത്രമായിരിക്കും. ടാറിങ് പൂര്‍ത്തിയായാലും റൗണ്ടാന പൊളിഞ്ഞുകിടക്കുന്നതും ആകാശപ്പാത നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും വെല്ലുവിളി ഉണ്ടാക്കും.
നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാന മുതല്‍ ബേക്കര്‍ ജങ്ഷന്- വൈഡബ്യൂസിഎ വരെയുളള റോഡാണ് നവീകരിക്കുന്നത്. നിലവിലുളള റോഡ് കുത്തിയിളക്കി അവിടെ പുതിയ ടാറിങ് നടത്തും. ഒരു ഭാഗത്തെ ടാറിങ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും മറുഭാഗത്തെ പൊളിക്കുന്നത്. അതിനാല്‍ മണ്ഡലക്കാലത്തിന്റെ അവസാനം വരെ നഗരത്തിലൂടെ ഒറ്റവരി ഗതാഗതം മാത്രമാണ് സാധ്യമാകുന്നത്.
വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി തിരുനക്കര ക്ഷേ്ര്രതത്തിലെത്തി തൊഴുത് പമ്പയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന അയ്യപ്പഭക്തരാണ് ബുദ്ധിമുട്ടിലാകുന്നത്. കൂടാതെ കെഎസ്ആര്്ടിസി ബസ് സ്റ്റാന്റില്‍ നിന്ന് പമ്പയ്ക്ക് ദിവസം 70 തോളം സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഒറ്റവരി ഗതാഗതം വാഹനങ്ങള്‍ മണിക്കൂറോളം കുരുങ്ങി കിടക്കാന്‍ സാധ്യതയുണ്ട്. മണ്ഡലക്കാലത്തിന് മുമ്പ് തീര്‍ക്കേണ്ട ജോലികള്‍ കെഎസ്ടിപി ഇപ്പോള്‍ ധൃതിപിടിച്ച് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ കുഴികളടച്ച് ഒരാഴ്ചമുമ്പ് ചെയ്ത താല്‍ക്കാലിക ടാറിങ് നീക്കം ചെയ്താണ് പുതിയ ടാറിങ് നടത്തുന്നത്. തുലാമഴ പെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്ന ടാറിങിന് എത്ര നാള് ആയുസ്സ് ഉണ്ടെന്ന കാര്യത്തിലും സംശയമുണ്ട്. മണ്ഡലക്കാലത്തിനോട് അനുബന്ധിച്ച് നടത്തിയ റോഡ് നിര്‍മ്മാണങ്ങളെല്ലാം തുലാമഴയില്‍ തകര്‍ന്നിട്ടുണ്ട്.
കെഎസ്ടിപിയുടെ രണ്ടാംഘട്ട റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡ് നവീകരിക്കുന്നത്. പദ്ധതിയുടെ കാലാവധി ഈ ഡിസംബറില്‍ അവസാനിക്കും. ഡിസംബറിനുള്ളില്‍ എംസി റോഡ് നവീകരണം പൂര്‍ത്തിയാക്കില്ലെങ്കില്‍ ലോകബാങ്കിന്റെ തുടര്‍സഹായം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് റോഡ് നവീകരണ ജോലികള്‍ വേഗത്തില്‍ നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: