പൊന്‍കുന്നം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടല്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണെന്ന് ക്ഷേത്ര ഏകോപന സമിതി കുറ്റപ്പെടുത്തി. ക്ഷേത്ര സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ആണ് ഇത്. മണ്ഡല മകരവിളക്കുകാലം ആരംഭിക്കാനിരിക്കെ പെട്ടെന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ മാറ്റി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. അടിസ്ഥാന വികസനങ്ങള്‍ നടത്താന്‍ ശ്രദ്ധയ്ക്കേണ്ട സമയത്തു തന്നെ അംഗങ്ങളെ മാറ്റിയത് കൂടുതല്‍ ബുദ്ധിമുട്ടകള്‍ ഉണ്ടാക്കുകമാത്രമാണെന്നും ക്ഷേത്ര ഏകോപന സമിതി സംസ്ഥാന ജനറല്‍കണ്‍വീനര്‍ ആര് എസ് അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുക എന്ന സി പി എം തന്ത്രം ആണ് ഇവിടെ നടപ്പാക്കുന്നത്. ഗുരുവായൂരില്പാര്ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തതും ഈ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: