ഗുരുവായൂര്‍: സേവാഭാരതി മുന്നോട്ടുവയ്ക്കുന്ന ഗ്രാമവികാസം എന്ന സങ്കല്‍പ്പത്തെ നെഞ്ചോട് ചേര്‍ത്ത കൊടുങ്ങല്ലൂരിലെ കുഞ്ഞയിനി ഗ്രാമം സേവാസംഗമത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു.
ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന രജുഭയ്യയില് നിന്ന് സേവാദീക്ഷ സ്വീകരിച്ച ഈ ഗ്രാമം ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. 2003ല്‍ സരസ്വതി വിദ്യാനികേതന്‍ ആരംഭം കുറിച്ചു. ഇതിലൂടെ ഗ്രാമവാസികള്‍ക്കും മറ്റുള്ളവര്‍ക്കും ചെലവുകുറഞ്ഞ വിദ്യാഭ്യാസം നല്‍കാനായി. ദേശീയതലത്തിലുള്ള നിരവധി റാങ്ക് പട്ടികയിലും ഈ സ്കൂളിന് സ്ഥാനം ലഭിച്ചു. അനാഥബാല്യങ്ങള്ക്കായി ഒരു സേവാകേന്ദ്രം ആരംഭിച്ചു.
35 അന്തേവാസികളുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം അനവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. വിവാഹ സദ്യാസഹായം, മരണാനന്തര സഹായ സംഘം, വനിതാ കൈത്തൊഴില്‍ യൂണിറ്റ് എന്നിവ ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെടുത്തു. കുറഞ്ഞ ഫീസില്‍ കലാപരിശീലനകേന്ദ്രം ഗ്രാമത്തിലെ കലാ വിദ്യാര്‍ഥികള്‍ക്ക് വലിയൊരളവില്‍ ആശ്വാസമാണ്.ആഴ്ചയിലൊരിക്കല്‍ എല്ലാവരും ശിവകൃഷ്ണപുരം ഗ്രാമക്ഷേത്രത്തില്‍ ഒത്തുചേരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞയിനിഗ്രാമം ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ ബിജെപിക്ക് തുടര്‍ച്ചയായ വിജയം നേടിക്കൊടുക്കുന്നതില്‍ ഈ ഗ്രാമവികാസ സമിതിക്കുള്ള പങ്ക് വലുതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: