തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് എല്‍ഡിഎഫ് അടിയന്തര യോഗം. അവസാന നിമിഷംവരെ സ്വന്തം മന്ത്രിയുടെ രാജി ഒഴിവാക്കാന്‍ എന്‍സിപി പയറ്റിയ തന്ത്രങ്ങള്‍ ഫലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സറിഞ്ഞ സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ വാപൊത്തി നിന്നു. രാജി തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് യോഗം പിരിഞ്ഞു.
മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. സിപിഐയും ജനതാദളും ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗം വരെ രാജിക്ക് നിര്‍ബന്ധിക്കരുതെന്നായിരുന്നു എന്‍സിപിയുടെ അഭ്യര്‍ത്ഥന. എന്‍സിപി തീരുമാനമെടുക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശം. യോഗത്തിലുണ്ടാകുന്ന പൊതു നിലപാടിനൊപ്പം നില്‍ക്കാമെന്ന് സിപിഎമ്മും കേരള കോണ്‍ഗ്രസ്-എസ്സും നിലപാടെടുത്തു.
ഒടുവില്‍ രാജി ഉടന്‍ വേണ്ടെന്ന തീരുമാനമാണ് കൈക്കൊണ്ടത്. ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കളക്ടറുടെ റിപ്പോര്ട്ടിന്മേല് എജിയുടെ നിയമോപദേശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഇതോടെ കോടതിവിധി ഉള്‍പ്പെടെ പരിഗണിച്ച് തോമസ് ചാണ്ടിയുടെ രാജി എപ്പോള്‍ വേണമെന്ന് പിണറായി വിജയന് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: