തിരുവനന്തപുരം: ആറ്റുകാല്‍ ആശുപത്രിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ ആശുപത്രി സൂപ്രണ്ടിനും ജീവനക്കാര്‍ക്കും പരിക്ക്. സൂപ്രണ്ട് ഡോ പ്രകാശ്, ഫെസിലിറ്റി മാനേജര്‍ സുരേഷ്, ലാബ് ടെക്നീഷ്യന്മാരായ സുധീര്‍, ശ്രീജിത്, നഴ്സുമാരായ സുജ, പാര്‍വതി എന്നിവര്‍ക്ക് പരിക്കേറ്റു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ആശുപത്രി ഡയറക്ടര്‍ എം. ജയകുമാര്‍ അറിയിച്ചു.
അപകടത്തില്‍പെട്ട യുവാവിനെ ചികിത്സിക്കണം എന്നാവശ്യപ്പെട്ട് എത്തിയ 20 അംഗ സംഘം പരിശോധനാ മുറിയില്‍ കയറണമെന്ന് വാശി പിടിച്ചു. ഇത് അനുവദിക്കാന്‍ ആവില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഡോ. പ്രകാശ്, സുരേഷ് എന്നിവര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. മരുതൂര്‍കടവിലുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
അക്രമം നടന്ന ഉടന്‍ തന്നെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസ് എടുത്തു. അക്രമത്തില്‍ പരുക്കേറ്റവരെ ഒ. രാജഗോപാല്‍ എംഎല്‍എ സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ പിടികൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: