കാണ്‍പൂര്‍: മാനഭംഗം ചെറുക്കാന്‍ അമ്മയും മകളും ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. ശനിയാഴ്ച രാത്രി ഹൗറ- ജോദ്പൂര്‍ എക്സ്പ്രസിലാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്നും ദല്‍ഹിയിലേക്ക് വരികയായിരുന്ന 40കാരിയായ അമ്മയ്ക്കും 15 വയസുള്ള മകള്‍ക്കുമാണ് ദുരനുഭവമുണ്ടായത്.
യാത്രയ്ക്കിടെ ട്രെയിന്‍ ചന്ദേരിക്കും കാണ്‍പൂരിനും ഇടയില്‍ എത്തിയപ്പോള്‍ കോച്ചിലുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ 15കാരിയെ കയറി പിടിച്ചു. ഇവരില്‍ നിന്നും രക്ഷപ്പെടാനായി അമ്മയും മകളും ട്രെയിനില്‍ നിന്നും ചാടുകയായിരുന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഗുരുതരമായ പരിക്കേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ലാലാ ലജ്പത് റായി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 15ഓളം പ്രതികള്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും കാണ്‍പൂര്‍ റെയില്‍വേ പൊലീസ് ഓഫീസര്‍ റാം മോഹന്‍ റായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: