തിരുവനന്തപുരം: നഗരത്തില്‍ വാഹനാപകടങ്ങള്‍ കൂടുന്നതിനു കാരണം ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതെന്ന് വിലയിരുത്തല്‍. ഒരാഴ്ചയ്ക്കകം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ബൈക്കപകടങ്ങളില്‍ നാലു യുവാക്കളാണ് മരിച്ചത്. ഭൂരിഭാഗം ഇരുചക്രവാഹനയാത്രക്കാരും ഇപ്പോഴും ഹെല്‍മെറ്റ് വയ്ക്കാതെ യാത്രചെയ്യുന്നത് അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. പ്രായപൂര്‍ത്തിയാകാത്തവരും 25 വയസില്‍ താഴെപ്രായമുള്ള യുവാക്കളുമാണ് ഇരുചക്രവാഹന അപകടങ്ങളില്‍ മരിച്ചവരും പരിക്കേറ്റ് ഗുരുതരാവസ്ഥയിലാകുന്നതും.
ട്രാഫിക് സിഗ്നലുകളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടിണ്ടെങ്കിലും നിയമലംഘകര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മണക്കാട് രണ്ടുയുവാക്കള്‍ ബൈക്ക് അപകടത്തില്‍ മരിച്ചതും എകെജി സെന്ററിനു സമീപത്തുണ്ടായ അപകടത്തില്‍ ബൈക്കിലുണ്ടായിരുന്ന രണ്ടുയുവാക്കളില്‍ ഒരാള്‍ മരിച്ചതുമാണ് ഏറ്റവും ഒടുവിലത്തേത്. പലപ്പോഴും നിയമം ലംഘിച്ചുള്ള ബൈക്കുകളുടെ അമിതവേഗത്തില്‍ ബലിയാടാകുന്നത് കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ്. രണ്ടുദിവസം മുമ്പ് പേട്ട-ആനയറ റോഡില്‍ മേല്‍പ്പാലത്തിലൂടെ അമിതവേഗത്തില്‍ ഓടിച്ചുവന്ന കാര്‍ പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്തു. കൈവരി തകര്‍ന്ന് താഴെ പാര്‍ക്കുചെയ്തിരുന്ന കാറിനു മുകളില്‍ വീണ് കാര്‍ തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുമ്പോഴും അവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി പലപ്പോഴും അധികൃതര്‍ സ്വീകരിക്കാറില്ല. തിരക്കുള്ള സമയത്തുപോലും ഇരുചക്രവാഹനങ്ങളുമായി യുവാക്കള്‍ പ്രധാനനിരത്തുകളിലൂടെ പായുന്നത് നിയന്ത്രിക്കുന്നതില്‍ പോലീസ് നിഷ്ക്രിയമാണ്. നിയമം ലംഘിക്കുമ്പോള്‍ ട്രാഫിക് സിഗ്നലിനു സമീപം നില്ക്കുന്ന പോലീസുകാര്‍ നടപടിയെടുക്കാത്തത് നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടി കര്‍ശനമാക്കിയില്ലെങ്കില്‍ ഇനിയും ഇത്തരം അപകടങ്ങള്‍ക്ക് തലസ്ഥാനവാസികള്‍ സാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: