ജമ്മു: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ സൈന്യത്തിനു നേരെ കല്ലേറുണ്ടായ സംഭവങ്ങളില്‍ 90 ശതമാനം കുറവ് വന്നതായി ജമ്മുകാശ്മീര്‍ ഡി.ജി.പി എസ്.പി.വൈദ്. കശ്മീരിലെ ജനങ്ങൾക്കിടയിലുണ്ടായ അനുകൂലമായ മാറ്റമാണ് കല്ലേറിൽ കുറവ് വരാൻ കാരണമെന്ന് ഡിജിപി വ്യക്തമാക്കി.
നോട്ട് നിരോധനം, ഉന്നത തീവ്രവാദികള്‍ക്കെതിരെ നടപടി എടുത്തത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റെയ്ഡ് തുടങ്ങിയവയെല്ലാം ഇതിന് കാരണമായിട്ടുണ്ടെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഒരു ദിവസം 40 മുതല്‍ 50വരെ കല്ലേറ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഒരു തവണ പോലും കല്ലേറ് ഉണ്ടാകാത്ത് ദിവസങ്ങള്‍ കടന്നുപോയിട്ടുണ്ട്.
കാശ്മീരില്‍ ക്രമസമാധാനനില മെച്ചപ്പെടുന്നത് നല്ലത് തന്നെയാണ്. കാശ്മീരിലെ സ്ഥിതിഗതികള്‍ അനായാസം മാറിക്കൊണ്ടിരിക്കുന്നുവെന്ന് എല്ലാവര്ക്കും മനസിലാക്കാവുന്നതേയുള്ളൂ. നോട്ട് നിരോധനം വന്നതോടെ തീവ്രവാദികള്‍ക്ക് പണത്തിന് ക്ഷാമമുണ്ടായിരുന്നു. ഇത് കൂടാതെ ഭീകരരെ പിന്തുണയ്ക്കുന്നവരെ അറസ്റ്റ് ചെയ്തതും സ്ഥിതിഗതികള്‍ മെച്ചപ്പെടാനിടയാക്കി. സംസ്ഥാനത്തെ പലയിടങ്ങളിലും തീവ്രവാദികളായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്– ഡിജിപി പറഞ്ഞു
എന്നാല്‍ നോട്ട് നിരോധനം ഇവരുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കി. പൊതുസുരക്ഷാ നിയമപ്രകാരം തീവ്രവാദ നിലപാടുള്ളവരെ അറസ്റ്റ് ചെയ്തതും ഗുണമായെന്നും വൈദ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: