തലശ്ശേരി: ചക്യത്ത് മുക്കിലെ ബിജെപി പ്രവര്ത്തകന് ശരത്തിന്റെ ബൈക്ക് സിപിഎമ്മുകാര്‍ അഗ്നിക്കിരയാക്കി. ചക്യത്ത്മുക്കിലെ പാറേമ്മല്‍ വീട്ടില്‍ നിര്‍ത്തിയിട്ട കെ.എല്‍.58.എം.2761 ബൈക്കാണ് സിപിഎം ക്രിമിനല്‍ സംഘം ഇന്നലെ പുലര്‍ച്ചെ കത്തിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സി.പി.എമ്മുകാരാണ് ബൈക്ക് കത്തിച്ചതെന്ന് ബി.ജെ.പി ജില്ലാ സിക്രട്ടറി എന്‍.ഹരിദാസ് ആരോപിച്ചു. തലശ്ശേരിയിലും പരിസരങ്ങളിലും കഴിഞ്ഞ കുറെകാലമായി സിപിഎം ഗുണ്ടാസംഘം നടത്തി വരുന്ന അക്രമങ്ങള്‍ക്കെതിരെ പോലീസ് നടപടി എടുക്കാതെ അലംഭാവം കാട്ടുന്നതാണ് അക്രമം തുടരാന്‍ കാരണമെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
തലായിലെ സിപിഎം പ്രവര്‍ത്തകരായ ഗിരീരന്, അജയന് #ോ, ഗോപാലപേട്ടയിലെ ഷംജിത്ത്, മിഥുന്, രോഹിത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ബൈക്ക് പെട്രോള്‍ ഒഴിച്ച് തീവെച്ച് നശിപ്പിച്ചത്. കഴിഞ്ഞ 3 ദിവസങ്ങളായി തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം ഏകപക്ഷീയമായി ബിജെപി പ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമണങ്ങള്‍ നടത്തിവരികയാണ്. ചാലില്‍ പ്രദേശത്തുള്ള രണ്ട് ബിജെപി പ്രവര്‍ത്തകരുടെ രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ത്തു. പുന്നോലില്‍ സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങളും ഫഌക്സ് ബോര്‍ഡുകളും പട്ടാപ്പകല്‍ ആയുധങ്ങളുമായി വന്ന് തകര്‍ത്തു. മഹിളാമോര്‍ച്ച നേതാവിന്റെ വീടാക്രമിച്ച് കാര്‍ തകര്‍ത്തു. സമാധാനം നിലനില്‍ക്കുന്ന തലശ്ശേരിയില്‍ വീണ്ടും ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കുന്ന സിപിഎം ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്നും അക്രമികളെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: