ആലപ്പുഴ: ചരക്കു സേവന നികുതി കുറച്ചത് സംസ്ഥാന സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. 28 ശതമാനം നികുതി പരിധിയില്‍ ഇപ്പോള്‍ അമ്പതു ചരക്കുകളെയുള്ളൂ. ബാക്കിയെല്ലാം പതിനെട്ടിലേക്ക് പോയി. പതിനെട്ടില്‍ കിടന്ന പലതും പന്ത്രണ്ടിലേക്കും അഞ്ചിലേക്കും മാറി.
ഹോട്ടല്‍ നികുതി അഞ്ചു ശതമാനം ആക്കിയതാണ് മറ്റൊരു പ്രധാന തീരുമാനം. എല്ലാം കൂടി കണക്കാക്കുമ്പോള്‍ ഇരുപതിനായിരം കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടാകുമെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നികുതി കുറയ്ക്കണമെന്ന് പറഞ്ഞു നടന്നയാളാണ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്.നികുതി കുറച്ചത് കേരളത്തിന്റെ വരുമാനത്തെ ബാധിക്കും. വാറ്റ് നികുതി സമ്പ്രദായത്തില്‍ കേരളത്തിന്റെ നികുതി വരുമാനത്തിന്റെ എണ്‍പത് ശതമാനവും ലഭിച്ചിരുന്നത് പതിന്നാലര ശതമാനം വരുന്ന നികുതി നിരക്കില്‍ നിന്നായിരുന്നു. ഇപ്പോള്‍ ആ നികുതി വിഹിതം കിട്ടുക ഇരുപത്തിയെട്ടു ശതമാനം വരുന്ന ജിഎസ്ടി നിരക്കില്‍ നിന്നാണ്. അതിന്റെ പകുതി കേന്ദ്രത്തിനുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: