മാലിന്യ സംസ്്ക്കരണം എന്നും ശബരിമല തീര്‍ത്ഥാടനത്തിന് വെല്ലുവിളിയാണ്. കഴിഞ്ഞ തീര്‍ത്ഥാടന ശേഷം 8750 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം വനപ്രദേശത്ത് നിന്ന് നീക്കം ചെയ്തു. ഈ വര്‍ഷം മിഷന് ഗ്രീന്‍ ശബരിമല പദ്ധതി തുടങ്ങും. ശബരിമലയേയും ഇടത്താവളങ്ങളെയും കാനനപാതകളെയും പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ലക്ഷ്യം. ഇതിന് ഹരിത നിയമാവലി നടപ്പാക്കും. പുണ്യം പൂങ്കാവനം പദ്ധതി ഈ വര്‍ഷവും ഉണ്ടാകും.
ഒരു ഭാഗത്ത് ഗ്രീന്‍ ശബരിമലയ്ക്ക് വലിയ പ്രചാരണം നടത്തുമ്പോള്‍ സന്നിധാനത്തെ മാലിന്യ സംസ്്ക്കരണം കുറ്റമറ്റതാക്കാന്‍ കഴിഞ്ഞിട്ടില്ല.മാലിന്യ സംസ്്ക്കരണം എന്നും ശബരിമല തീര്‍ത്ഥാടനത്തിന് വെല്ലുവിളിയാണ്. കഴിഞ്ഞ തീര്‍ത്ഥാടന ശേഷം 8750 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം വനപ്രദേശത്ത് നിന്ന് നീക്കം ചെയ്തു. ഈ വര്‍ഷം മിഷന് ഗ്രീന്‍ ശബരിമല പദ്ധതി തുടങ്ങും. ശബരിമലയേയും ഇടത്താവളങ്ങളെയും കാനനപാതകളെയും പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ലക്ഷ്യം. ഇതിന് ഹരിത നിയമാവലി നടപ്പാക്കും. പുണ്യം പൂങ്കാവനം പദ്ധതി ഈ വര്‍ഷവും ഉണ്ടാകും.
ഒരു ഭാഗത്ത് ഗ്രീന്‍ ശബരിമലയ്ക്ക് വലിയ പ്രചാരണം നടത്തുമ്പോള്‍ സന്നിധാനത്തെ മാലിന്യ സംസ്്ക്കരണം കുറ്റമറ്റതാക്കാന്‍ കഴിഞ്ഞിട്ടില്ല.സന്നിധാനത്തെ അഞ്ച് എംഎല്‍ഡിയുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനെക്കുറിച്ച് ആക്ഷേപങ്ങളുണ്ട്. ശേഖരണ ടാങ്കുകളില്‍ നിന്ന് ശരിയായ രീതിയില്‍ മാലിന്യം കുഴലുകളിലൂടെ പ്ലാന്റില്‍ എത്താത്തതാണ് പ്രശ്നം. ഖര മാലിന്യം കത്തിക്കാന്‍ രണ്ട് ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണമേ പ്രവര്്ത്തിക്കുന്നുള്ളൂ.
രണ്ടെണ്ണം രണ്ട് വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ്. പണി പൂര്‍ത്തിയാക്കിട്ടില്ല. സീസണ് തുടങ്ങുമ്പോള്‍ പ്രവര്‍ത്തിക്കുമെന്നാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം കത്തിക്കാന്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇപ്പോഴും അവിടെ കാണാം. ഈ വര്‍ഷം പ്ലാസ്റ്റിക്ക് മാലിന്യം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നത്. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും കുപ്പികളും പൂര്‍ണ്ണമായി നിരോധിച്ചു. ഇതിന് പകരം പാതകളില്‍ കുടിവെള്ള കിയോസ്ക്കുകളും ചുക്കുവെള്ള വിതരണവും നടത്താനാണ് പദ്ധതി.
പുല്ലുമേട് വഴി പോകുന്നവര്‍ക്ക് സത്രം ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍ നിന്ന് തുണി സഞ്ചികള്‍ വിതരണം ചെയ്യും. സുരക്ഷ തന്നെ പ്രധാനം സന്നിധാനവും പമ്പയും അതീവ സുരക്ഷാ മേഖലയാണ്. മൂന്ന് തല സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനുളള ഒരുക്കങ്ങള്‍ നടക്കുന്നതേയുള്ളു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുന്നത്. മാളികപ്പുറത്തും പതിനെട്ടാം പടിക്ക് താഴെയും പ്രത്യേക സുരക്ഷ തന്നെ ഇവര്‍ തീര്‍ക്കും. എന്നാല്‍ കേന്ദ്രസേനയോട് സംസ്ഥാന പോലീസ് പുലര്‍ത്തുന്ന സമീപനം ശരിയല്ല. കേന്ദ്രസേനയെ ഒഴിവാക്കി പോലീസിന്റെ കമാണ്ടോ വിഭാഗത്തെ സുരക്ഷ ചുമതല ഏല്പിക്കാനാണ് പോലീസിന്റെ തലപ്പത്തുള്ളവര്‍ക്ക് താല്പര്യം. എന്നാല്‍ ഭക്തരോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും കേന്ദ്രസേന പുലര്‍ത്തുന്ന മൃദുത്വം ശ്രദ്ധേയമാണ്. അതേ സമയം ഭക്തര്‍ക്ക് നേരെ ബലം പ്രയോഗിക്കുന്ന പോലീസിന്റെ ചിത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ പുറത്ത് വന്നിരുന്നു.
തിരക്ക് കുറയ്ക്കാന്‍ പുതിയ ക്യൂ സംവിധാനം
തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദര്‍ശനത്തിനുമായി ചില മാറ്റങ്ങള്‍ കൂടി വരുത്തി. വടക്കേ നടയിലൂടെയുള്ള അയ്യപ്പന്മാരുടെ ദര്‍ശനത്തിനായി പുതിയ ക്യൂ വരും. നേരെ മേല്‍പ്പാലത്തില്‍ കയറ്റിവിട്ട് തിരുമുറ്റത്തെ തിരക്കു കുറയ്ക്കാനാണ് ശ്രമം. വടക്കേനടയിലൂടെ കയറുന്നവരുടെ തിരക്കു നിയന്ത്രിക്കാന്‍ ബാരിക്കേഡ് ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയില്‍ നിര്‍മ്മിച്ച , രണ്ടു വര്‍ഷവും ഉപയോഗിക്കാതിരുന്ന ക്യൂ കോംപ്ലക്സുകള്‍ ഇക്കുറി ഉപയോഗിക്കും. പമ്പയിലും തിരക്ക്് നിയന്ത്രണവും പരിസര ശുചീകരണവും എപ്പോഴും വെല്ലുവിളിയാണ്.
(അതിനെക്കുറിച്ച് നാളെ)
പുല്ലുമേടില്‍ കര്‍ശന പരിശോധന
വൃശ്ചികം ഒന്ന് മുതല്‍ ഭക്തരെ പുല്ലുമേട് വഴി സന്നിധാനത്തേക്ക് കടത്തി വിടും.അതിനു മുമ്പായി വണ്ടിപ്പെരിയാര്‍ സത്രത്തിലുള്ള ഫോറസ്റ്റ് ഓഫീസില്‍ കര്‍ശനമായ സുരക്ഷ പരിശോധന. ഇതിനായി മുള ,ഓല എന്നിവ കൊണ്ട് നിര്‍മ്മിച്ച പ്രത്യേക കേന്ദ്രം തുറക്കും.വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ ലോക്കല്‍ പോലീസ്, ബോംബ് സ്ക്വാഡ് , ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം എന്നിവ അവിടെ ഉണ്ടാകും. രാവിലെ 7 മുതല്‍ 2 വരെ മാത്രമാണ് പുല്ലുമേടിലേക്ക് ഭക്തരെ അയയ്ക്കുന്നത്്. രാവിലെ പ്രവേശിപ്പിക്കുന്നതിന് മുമ്പായി റൂട്ടിലെ സുരക്ഷ ഉറപ്പ് വരുത്തും. ആന ഇറങ്ങാന്‍ സാധ്യതയുള്ളതിനാലാണിത്.പോകുന്ന റൂട്ടില്‍ ഭക്തരെ സഹായിക്കാന്‍ ക്യാമ്പ് ഷെഡുകള്‍, എലിഫന്റ് സ്ക്വാഡ് എന്നിവ ഉണ്ടാകും.12 കിലോമീറ്റര്‍ വരുന്ന പുല്ലുമേട് പാത താണ്ടാന്‍ കുറഞ്ഞത്് നാല് മണിക്കൂര്‍ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: