കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതിയിലെ വിമര്‍ശനം ജയരാജന്റെ ഏകാധിപത്യത്തിനുള്ള തിരിച്ചടിയാണ്.പരിയാരം പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ ബാനറില്‍ ജയരാജനെ കുറിച്ചിറങ്ങിയ സംഗീത ആല്‍ബവും ജീവിതരേഖ ഉള്‍പ്പെട്ട ഡോക്യുമെന്ററിയുമാണ് വിമര്‍ശനത്തിന് വഴിതെളിച്ചത്. ജയരാജന് ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടി അജണ്ടയ്ക്കപ്പുറം സ്വന്തം അജണ്ട പാര്‍ട്ടിയില്‍ നടപ്പിലാക്കി വരികയായിരുന്നു.
യുഎപിഎക്കെതിരെ കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ പ്രാസംഗകര്‍ക്കായി നല്കിയ കുറിപ്പ് പ്രശ്നമായി. അത്, അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നില്‍ ദൈവദൂതനെപ്പോലെ അവതരിക്കുന്ന തുടങ്ങിയ വിശേഷണങ്ങള്‍ നല്കി അവതാരപുരുഷനായി ജയരാജനെ അവതരിപ്പിക്കുന്നതായിരുന്നു. പിന്നാലെ ജയരാജനെ പുകഴ്ത്തിയുള്ള സംഗീത ആല്‍ബവും ഡോക്യുമെന്ററിയും പുറത്തിറങ്ങി. സമുന്നത നേതാവായ പി.കൃഷ്ണപിളളയോടാണ് ആല്‍ബത്തില്‍ ജയരാജനെ ഉപമിച്ചത്.
മറ്റ് നേതാക്കളെയെല്ലാം ഒഴിവാക്കി ജയരാജന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലും പൊതുസ്ഥലങ്ങളിലും ഉയര്‍ത്തി. സാമൂഹ്യ മാധ്യമങ്ങളിലും ജയരാജനെ പുകഴ്ത്തിക്കൊണ്ട് പോസ്റ്റുകള്‍ വ്യാപകമാണ്.
ഐആര്‍പിസി എന്ന സംഘടനയുടെ ബാനറില്‍ സാന്ത്വന പരിചരണമെന്ന പേരില്‍ ജയരാജന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുതല്‍ സൈന്യത്തില്‍ ജോലി ലഭിക്കാന്‍ പരിശീലനം നല്‍കുന്നതിനെന്ന പേരില്‍ സ്ഥാപനം ആരംഭിച്ചതടക്കം പാര്‍ട്ടിയോട് ആലോചിക്കാതെയാണ്. മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്ന ഒ..കെ.വാസു, എ..അശോകന് എന്നിവരെപ്പോലുളളവര്ക്ക് സ്വന്തം ഇഷ്ടപ്രകാരം സ്ഥാനമാനങ്ങള്‍ നല്കിയതും എതിര്‍പ്പുയരാന്‍ കാരണമായി്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടത്തിയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: