ചങ്ങനാശ്ശേരി: ഹൗസ് ബോട്ടുകളില്‍ തങ്ങുന്ന വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നയാളെ ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ചങ്ങനാശേരി ചെത്തിപ്പുഴ ഭാഗത്ത് കാവാലം പുതുപ്പറമ്പില്‍ സാബു ജോസഫ്(45) ആണ് പിടിയിലായത്.
ഹൗസ് ബോട്ടിലെ പാചകക്കാരനായി ജോലി നോക്കുന്ന ഇയാള്‍ ഇതിന്റെ മറവിലാണ് കഞ്ചാവ് വില്പന നടത്തുന്നത്. വിദേശികള്‍ക്ക് 50 ഇരട്ടിവരെ വില കൂട്ടിയാണ് സാബു കഞ്ചാവ് വിറ്റിരുന്നത്. ഇയാളുടെ ചെത്തിപ്പുഴയിലെ വീട്ടിലും വിദേശികളെയും വിദ്യാര്‍ത്ഥികളെയും കൊണ്ടുവന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിന് സൗകര്യം ഒരുക്കി കൊടുക്കാറുണ്ട്.
മുന്‍പ് ഇയാള്‍ ഒരു വിദേശിയെ വീട്ടില്‍ കൊണ്ടുവന്ന് കഞ്ചാവ് വലിക്കുന്നതിന് സൗകര്യം ഒരുക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തി രുന്നു. രഹസ്യ വിവരം കിട്ടിയതനുസരിച്ച് മുട്ടത്തുപ്പടി ഭാഗത്തുവച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം ആലപ്പുഴ സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയും ഉണ്ടായിരുന്നു. 250ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും വിദ്യാര്‍ത്ഥിയില്‍ നിന്നുമായി പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ ശ്രീകുമാര്‍, സജികുമാര്‍, മനോഷ്കുമാര്‍,സിവില്‍ എക്സസൈ് ഓഫീസര്‍മാരായ രതീഷ് കെ നാണു, ടി.സന്തോഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: