ചങ്ങനാശ്ശേരി: വടക്കേക്കര കൈനിക്കര അഷ്റഫിന്റെ വീട്ടില്‍ നടന്ന മോഷണ കേസില്‍ ഫോറന്‍സിക്ക് വിഭാഗം നടത്തിയ അന്വേഷണത്തില്‍ .വിരലടയാളം ലഭിച്ചു. സമീപത്തുള്ള സ്ഥാപനങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ചെത്തിപ്പുഴ വില്ലേജ് അസിസ്റ്റന്റ് വടക്കേകര കൈനികര ഖദീജായുടെ വീട്ടിലാണ് മോഷണം നടന്നത്.വീടുപൂട്ടി അടുത്തവീട്ടില്‍ ഉമ്മയ്ക്ക് കൂട്ടു കിടക്കുവാന് പോയപ്പോഴാണ് കവര്‍ച്ച നടന്നത്. ഭര്‍ത്താവ് അഷ്റഫ് ഗള്‍ഫിലാണ്. വീട് കുത്തിതുറന്ന് 40പവനും 7000 രൂപയുമാണ് കവര്‍ന്നത്. ഖദീജാബീവിയും മകളും മാത്രമാണ് വീട്ടിലുള്ളത്. അടുത്തുള്ള കിടപ്പുരോഗിയായ അമ്മ താമസിക്കുന്നുണ്ട്. ഒരുമാസമായി ആ വീട്ടിലാണ് ഖദീജയും മകളും കിടക്കുന്നത്. പതിവുപോലെ ശനിയാഴ്ച രാത്രി വീട് പൂട്ടി ഉമ്മയ്ക്ക് കൂട്ടു കിടക്കുവാന് പോയി. ഇന്നലെ രാവിലെ 7.30ന് വീട്ടിലെത്തിയപ്പോഴാക്ക് കുത്തിത്തുറന്ന നിലയില്‍ കണ്ടത്.മുന്‍വശത്തെ വാതിലും അലമാരയും കുത്തിപ്പൊളിച്ച നിലയില്‍ കാണപ്പെട്ടു.പരിശീലനത്തിന് തുടക്കമായി കുറവിലങ്ങാട്: ദേവമാതാ കോളജ് കോമോഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി പ്രാക്ടീഷണര്‍ ത്രിദിന പരിശീലനത്തിന് തുടക്കമായി. പരിശീലനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: