പള്ളുരുത്തി: ഇടക്കൊച്ചി സംസ്ഥാനപാതയിലേക്ക് കൂറ്റന്‍ മരംവീണ് രണ്ടര മണിക്കൂര്‍ ഗതാഗതം മുടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കോഴിക്കൂട് ബസ്സ് സ്റ്റോപ്പിനുസമീപം കളപ്പുരക്കല്‍ ലീനസ് ആന്റണിയുടെ പറമ്പില്‍ നിന്നിരുന്ന കൊന്ന മരമാണ് കടപുഴകിയത്. 11.കെ.വി ലൈനിലേക്ക് മരം വീണതോടെ വലിയ ശബ്ദത്തോടെ വൈദ്യുത കമ്പികള്‍ പൊട്ടിവീണു.
കെഎസ്ആര്‍ടിസി അടക്കമുള്ള നിരവധി വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലകപ്പെട്ടതോടെ ജനംദുരിതത്തിലായി. നിരവധി സ്വകാര്യബസ്സുകളും കുരുക്കില്‍പെട്ടു. മട്ടാഞ്ചേരി ഫയര്‍ യൂണിറ്റില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്കില്‍ പെട്ടതിനാല്‍ ഫയര്‍ റിസ്ക്കി ഫോഴ്സിലെ അംഗങ്ങള്‍ മീറ്ററുകളോളം കാല്‍നടയായാണ് ഇവിടെയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പള്ളുരുത്തി സെക്ഷന്‍ ഓഫീസില്‍ നിന്നെത്തിയ കെഎസ്ഇബി ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചു.
ചില്ലകള്‍ നിറഞ്ഞ് വള്ളിപ്പടര്‍പ്പുകള്‍ ചുറ്റിയ മരം ശ്രമകരമായ ദൗത്യത്തിലൂടെയാണ് റോഡില്‍ നിന്ന് നീക്കം ചെയ്തത് ട്രാഫിക്ക് എസ്ഐ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ചെറിയ വാഹനങ്ങള്‍ ഇടറോഡുകളിലൂടെ തിരിച്ചു വിട്ടു. വടക്കുഭാഗത്തു നിന്നും വന്ന വലിയവാഹനങ്ങളില്‍ ചിലത് കണ്ണങ്ങാട്ട് പാലത്തിലൂടേയും തിരിച്ചു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: