നടുവില്‍: നടുവില്‍-വെള്ളാട് ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടുവില്‍ പഞ്ചായത്ത് വില്ലേജ് ഓഫിസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ക്ഷേത്രത്തിന് മാത്രം സ്വന്തം ജന്മമുള്ള സ്ഥലങ്ങള്‍ കയ്യേറി കെട്ടിടം നിര്‍മ്മിക്കാന്‍ അനുവാദം കൊടുക്കുകയും സിവില്‍ കേസും വിജിലന്‍സ് കേസും നിലനില്‍ക്കെ കൊട്ടിടങ്ങള്ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള മതിയായ രേഖകള്‍ ഇല്ലാതെ തന്നെ ലൈസന്‍സും നമ്പറും നല്കി സ്വകാര്യ വ്യക്തികളുടേയും മറ്റ് സംരംഭകരുടേയും സാമ്പത്തിക ലാഭത്തിന് വേണ്ടി സഹായിച്ചു കൊണ്ടിരിക്കുന്ന റവന്യു ഡിപ്പാര്‍ട്ടുമെന്റിന്റേയും പഞ്ചായത്ത് ഭരണസമിതിയുടേയും തെറ്റായ പ്രവത്തനങ്ങള്ക്കെതിരെയാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.
ചിറക്കല്‍ കോവിലകം ഇളയരാജ സി.കെ.രവീന്ദ്രവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. അജിത്ത് രാമവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്മാന് ടി.എന്‍.ബാലകൃഷ്ണന് മുഖ്യ പ്രാഷണം നടത്തി. കെ.പി.കേശവന് മാസ്റ്റര്‍, സി.വി.രാമകൃഷഷ്ണന് മാസ്റ്റര്‍, 18 ക്ഷേത്രങ്ങളിലെ പ്രസിഡണ്ടുന്മാര് തുടങ്ങിയവര്‍ സംസാരിച്ചു. ശിവ പ്രകാശ് നമ്പ്യാര്‍ സ്വാഗതവും പി.കെ.രഞ്ജിത്ത് നന്ദിയും പറഞ്ഞു.
x
പ്രതികരിക്കാൻ ഇവിടെ എഴുതുക: