ഗുരുവായൂര്‍: ആര്.എസ്.എസ്.പ്രവര്ത്തകന് ആനന്ദന് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു.ബ്രഹ്മകുളം സ്വദേശികളായ പുതുവീട്ടില്‍ ഫായിസ്(25)നമ്പറമ്പത്ത് ജിതേഷ്(22),മന്നീക്കര അരീക്കര കാര്‍ത്തിക്(26)എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്.
കാര്‍ത്തികിനെ മുഖം മറച്ച് ചൊവ്വാഴ്ച നെന്മിനിയില് തെളിവെടുപ്പിനെത്തിച്ചു നെന്മിനി മനപ്പറമ്പിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നും വടിവാള്‍,വെട്ടുകത്തി,പൈപ്പ് എന്നിവ പോലീസ് കണ്ടെടുത്തു.അവ മണ്ണില്‍ പൂഴ്ന്നുകിടക്കുകയായിരുന്നു.വാളില്‍ രക്തക്കറയുണ്ട്.
കൃത്യം നടത്തിയശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടെന്നും ആയുധങ്ങള്‍ മനപ്പറമ്പിന്റെ മതിലിനുമുകളിലൂടെ അകത്തേയക്ക് വലിച്ചെറിഞ്ഞെന്നും പറയുന്നു.ആയുധങ്ങള്‍ കണ്ടെടുത്തശേഷം പ്രതിയുമായി പോലീസ് ഒരുമണിക്കൂറോളം തെളിവെടുപ്പു നടത്തി മൊഴികള്‍ രേഖപ്പെടുത്തി.
തുടര്‍ന്ന് പ്രതിയെ പാവറട്ടിക്കടുത്തുള്ള പെരിങ്ങാട്,തിരുനെല്ലൂര്‍ ഭാഗത്തേയ്ക്ക് കൊണ്ടുപോയും തെളിവെടുപ്പു നടത്തി. ഗൂഢാലോചന അവിടെ വെച്ച് നടന്നിട്ടുണ്ടെന്നാണ് പറയുന്നത്.പിന്നീട് പ്രതിയെ തൃത്തല്ലൂരിലേക്ക് തെളിവെടുപ്പിനു കൊണ്ടുപോയി.കൊല നടത്തിയശേഷം പ്രതികള്‍ ബൈക്കില്‍ തൃത്തല്ലൂരിലേക്കാണ് പോയത്.അവിടെ ബൈക്ക് കേടായപ്പോള്‍ വഴിയില്‍ ഉപേക്ഷിച്ചു.
ഗുരുവായൂര്‍,പേരാംമംഗലം സി.ഐ.മാരായ ഇ.ബാലകൃഷ്ണന്,സുനില്‍ദാസ്,ഇ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.വധം നടന്ന സ്ഥലത്ത് ്ആളുകള്‍ തടിച്ചുകൂടിയെങ്കിലും പ്രതിയെ അവിടെ ഇറക്കാതെ ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്കാണ് കൊണ്ടുപോയത്.തിരിച്ചുവരുമ്പോഴും പ്രതിയെ സംഭവസ്ഥലത്ത് ഇറക്കി തെളിവെടുത്തില്ല.
കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.ആനന്ദന് ബൈക്കില്‍ ആ വഴി വരുന്നുണ്ടെന്ന് മൊബൈലില്‍ കൃത്യമായ സൂചന അക്രമികള്‍ക്ക് നല്‍കിയവരെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
ഞായറാഴ്ച ഉച്ചയ്ക്കാണ് ആര്.എസ്.എസ് പ്രവര്‍ത്തകനായ നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയില്‍ അംബികയുടെ മകനായ ആനന്ദന്(28) വെട്ടേറ്റ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: