കൊച്ചി: ഹൈക്കോടിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നെങ്കിലും കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി പിന്‍വലിക്കേണ്ടന്ന് തോമസ് ചാണ്ടി തീരുമാനിച്ചു. അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തനിക്ക് നോട്ടീസ് നല്‍കാതെയാണ് കളക്ടറുടെ റിപ്പോര്‍ട്ടെന്ന് തോമസ് ചാണ്ടി പറഞ്ഞു. തന്റെ ഭാഗം പറയാന്‍ അവസരം കിട്ടിയില്ല. അതിനാല്‍ കോടതി തന്നെ തീര്‍പ്പുണ്ടാക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ നിന്നും എതിര് വിധിയുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാനും തോമസ് ചാണ്ടിക്ക് പദ്ധതിയുണ്ട്.
ഹര്‍ജി പിന്‍വലിച്ചാല്‍ മന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കാമെന്ന് കോടതി അറിയിച്ചിരുന്നു. ഹര്‍ജി അപൂര്‍ണമെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പിന്‍വലിച്ചില്ലെങ്കില്‍ അനുചിതമെന്ന് ഉത്തരവിടുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിയായല്ല വ്യക്തിയായാണ് ഹര്‍ജി നല്‍കിയതെന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ വാദം.
രാവിലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് മന്ത്രിക്കും സര്‍ക്കാരിനും എതിരേ നടത്തിയത്. സര്‍ക്കാരിനെതിരെ ഒരു മന്ത്രിക്ക് എങ്ങനെ കോടതിയെ സമീപിക്കാന്‍ കഴിയുമെന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. സര്‍ക്കാരില്‍ വിശ്വാസമില്ലാത്ത ആളായി മന്ത്രി മാറിയോ എന്നും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടോ എന്നും കോടതി ചോദിച്ചു.
മന്ത്രിയുടെ ഹര്‍ജി അനുവദിക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ ഹര്‍ജി അദ്ദേഹത്തിന് പിന്‍വലിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: