കൊല്ലം: നഗരത്തിലും പരിസര ജില്ലകളിലും രാത്രികാലങ്ങളില്‍ കാറിലെത്തി പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബേഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് ചെങ്കോട്ട വിശ്വനാഥ പുരം എംഎം കോളനിയില്‍ അക്ബര്‍ ജിലാനി (28), തമിഴ് നാട് ചെങ്കോട്ട വിശ്വനാഥ പുരം ലക്ഷ്മിനഗറില്‍ അജ്മീര്‍ ഹാജ ഷെരീഫ് (25) എന്നിവരാണ് പോലീസ് പിടിയിലായത്.
കൂട്ടുപ്രതി ദിവാന് ഒളി നേരത്തെ മോഷണ ശ്രമത്തിനിടെ പോലീസ് പിടിയിലായിരുന്നു. സംഘാംഗങ്ങളായ മറ്റുള്ളവരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.
അക്ബര്‍ ജിലാനി കൊല്ലം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ താമസിച്ചു വരികയായിരുന്നു.
കൊല്ലം ജില്ലയിലും പരിസര ജില്ലകളിലും ഈ അടുത്തകാലത്ത് പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം വ്യാപകമായിരുന്നു. ആട് ആന്റണിയുടേതിന് സമാനമായ മോഷണങ്ങളാണ് പല സ്ഥലത്തും നടന്നത്. പൂട്ടിക്കിടക്കുന്ന വീടായതിനാലും സിസിടിവി കാമറ ഉള്‍പ്പെടെ മോഷണം നടത്തുന്നതിനാലും പോലീസിന് തെളിവ് ലഭിച്ചുരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: