ലക്നൗ: ഹിന്ദുത്വത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ വികസനത്തെയാണ് എതിര്‍ക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുത്വമെന്നത് ഏതെങ്കിലും മതമോ, സമുദായമോ അല്ല ഭാരതീയതയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയോധ്യയിലെത്തിയതായിരുന്നു യോഗി.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്വത്തിന്റെ പേരു പറഞ്ഞ് വംശാധിപത്യവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്നു. അഴിമതിയും കൂടപ്പിറപ്പാണ്. കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷത്തെയും പേരെടുത്തു പറയാതെ യോഗി വിമര്‍ശിച്ചു. തന്റെ പ്രസംഗത്തെയും പ്രവൃത്തിയെയും പ്രതിപക്ഷം ഹിന്ദുത്വത്തോട് ഉപമിക്കുന്നത് പരാമര്‍ശിച്ച് യോഗിയുടെ വാക്കുകള്‍.
മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഭഗവാന് ശ്രീകൃഷ്ണന്റെ പ്രതിമ സ്ഥാപിക്കാന്‍ നടത്തിയ നീക്കത്തെയും യോഗി പരിഹസിച്ചു. ദുര്യോധനന്റെ പ്രതിമയാണ് സ്ഥാപിക്കേണ്ടിയിരുന്നത്. അതിലൂടെ സംസ്ഥാനം എവിടെയെത്തിയെന്ന് അദ്ദേഹത്തിന് മനസിലാകുമായിരുന്നു.
2019ല്‍ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: