ആലപ്പുഴ: ജലസ്രോതസുകളില്‍ തള്ളുന്ന മാലിന്യങ്ങളില്‍ 55 ശതമാനവും പ്ലാസ്റ്റിക്കെന്ന് ജില്ലാ സാക്ഷരത മിഷന് നടത്തിയ സ്ഥിതിവിവര പഠന റിപ്പോര്‍ട്ട്.
ജലസ്രോതസുകളിലേക്ക് തള്ളുന്ന മാലിന്യത്തില്‍ 10 ശതമാനം ഹോട്ടലില്നിന്നുള്ളതും 31 ശതമാനം ദ്രാവക രൂപത്തിലുള്ളതും 32 ശതമാനം ചപ്പുചവറുകളുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സാക്ഷരത തുടര്‍വിദ്യാ കേന്ദ്രങ്ങളുള്ള ജില്ലയിലെ 151 വാര്‍ഡുകളിലെ 222 പൊതുജലസ്രോതസുകളെയാണ് സാക്ഷരത മിഷന് പഠനവിധേയമാക്കിയത്.
84 തോടുകളും 66 കുളങ്ങളും പഠനവിധേയമാക്കി. കിണര്‍, പുഴ, കായല്‍, കുളം, തോട് എന്നിങ്ങനെ തിരിച്ചാണ് പഠനം നടത്തിയത്. കൃഷിക്കും കന്നുകാലികളെ കുളിപ്പിക്കുന്നതിനുമാണ് കൂടുതല്‍ പേരും ഇവ ഉപയോഗിക്കുന്നതെന്നും കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നവരുടെ എണ്ണം 50 ശതമാനത്തില്‍ താഴെയാണെന്നും മാലിന്യം മൂലം 22 പൊതുജല സ്രോതസുകള്‍ ഉപയോഗരഹിതമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: