കണ്ണൂര്‍: സംസ്ഥാന കമ്മറ്റിയില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായപ്പോള്‍ കൂടെ നിന്നവരെയും വെട്ടി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. പുറച്ചേരി ഗ്രാമീണ വായനശാല തയ്യാറാക്കിയ പി.ജയരാജനെ കുറിച്ചുള്ള ആല്‍ബവും പി.ജയരാജന് വധക്കേസില്‍ പ്രതിയായ സമയത്ത് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുന്നതിന് ജില്ലാ കമ്മറ്റി തയ്യാറാക്കി നല്കിയ കുറിപ്പുമാണ് ജയരാജനെതിരായ ആരോപണത്തിന് പിന്നിലെ ഘടകം. ആല്‍ബം തയ്യാറാക്കിയതും കുറിപ്പ് നല്കിയതും പൂര്‍ണ്ണമായും ജയരാജന്റെ അറിവോടെയും സമ്മതത്തോടെയുമാണ്. എന്നാല്‍ ആരോപണമുയര്‍ന്നപ്പോള്‍ സംസ്ഥാന കമ്മറ്റിയില്‍ പ്രസംഗത്തിന്റെ കുറിപ്പ് തയ്യാറാക്കിയത് കെ.കെ.രാഗേഷ് എംപിയാണെന്ന് പറഞ്ഞ് ജയരാജന് കൈമലര്‍ത്തുകയായിരുന്നു. തനിക്ക് മുഴുവന്‍ വായിക്കാന്‍ സാധിച്ചില്ലെന്നും ജയരാജന് വിശദീകരിച്ചിരുന്നു. മുഴുവന്‍ ബാധ്യതയും രാഗേഷിന്റെ ചുമലിലിട്ട് ഒരു തരത്തിലുള്ള രക്തസാക്ഷി പരിവേഷം നേടാനായിരുന്നു ജയരാജന്റെ ശ്രമം. ജയരാജന്റെ നീക്കം രാഗേഷിനെ അമ്പരപ്പിക്കുകയും ചെയ്തു.
ജയരാജന് വ്യക്തിപരമായ പബ്ലിസിറ്റി ലഭിക്കുന്നതിന് നിരന്തരമായി പ്രവര്‍ത്തിച്ചയാളാണ് കെ.കെ.രാഗേഷ് എംപി. ആര്‍എസ്എസ് നേതാവ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയരാജനെതിരെ യുഎപിഎ പ്രകാരം കേസെടുത്തപ്പോള്‍ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ സഹതാപമുണ്ടാക്കാനാണ് കെ.കെ.രാഗേഷ് എംപി ശ്രമിച്ചത്. ഇത്തരം നീക്കത്തിലൂടെ ജയരാജന്റെ പ്രീതി പിടിച്ച് പറ്റാമെന്നും രാഗേഷ് കണക്ക് കൂട്ടി.
ജയരാജന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കെ.കെ.രാഗേഷാണ്. അതുകൊണ്ട് തന്നെ കണ്ണൂര്‍ ജില്ലയിലെ എല്ലാ സംഭവങ്ങളിലും ഒരു ജയരാജന് ടച്ച് ഉണ്ടാക്കാനും ശ്രമിക്കാറുണ്ട്. ഇതിനാല്‍ സംസ്ഥാന സമിതിയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട രാഗേഷിന് വ്യക്തമായ വിശദീകരണം നല്‍കാനും സാധിച്ചില്ല. പുറച്ചേരി വായനശാല പാര്‍ട്ടി ഘടകമല്ലാത്തതിനാല്‍ സിപിഎമ്മിന് നേരിട്ട് നടപടിയടുക്കാന്‍ സാധിക്കില്ല. എന്നാല്‍ രാഗേഷിനതിരെ പാര്‍ട്ടിയില്‍ നടപടി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലനില്പിനും വേണ്ടി കൂടെ നില്‍ക്കുന്നവരെ പോലും വെട്ടുന്ന ജയരാജനെ സ്വന്തക്കാരും വിശ്വാസത്തിലെടുക്കാന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: