പാനൂര്‍: പാനൂര്‍ മേഖലയില്‍ ആര്‍എസ്എസിനെതിരെ പോലീസ് സിപിഎം ഭായ് ഭായ്. അധികാരത്തിന്റെ അഹന്തയില്‍ സിപിഎം നേതാക്കളുടെ തിട്ടൂരത്തിന് കൂട്ടുനിന്ന് പോലീസ് നടത്തുന്ന നീക്കം മേഖലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കുകയാണ്. പാലക്കൂലില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ഏറെയും പോലീസിനെ ഉപയോഗിച്ചാണ് സിപിഎം നടത്തിയത്. ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഒരു പരാതി ലഭിച്ചാല്‍ നടപടിയെടുക്കാതെ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്ന പോലീസ് നടപടിയാണ് പാലക്കൂലില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍.
സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് സ്ഥാപിച്ച ബോര്‍ഡുകളും പതാകകളും നശിപ്പിക്കപ്പെട്ട പരാതിയില്‍ നടപടിയെടുത്തവര്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ബോര്‍ഡുകള്‍ സിപിഎം സംഘം നശിപ്പിച്ചപ്പോള്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് പാലക്കൂലില്‍ നിന്നും രാമന്റെപീടികയിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് പ്രകടനത്തിനു നേരെ അക്രമമുണ്ടാകുകയും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയുമായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ വീടാക്രമണത്തിനു തൊട്ടുമുന്‍പ് പോലീസെത്തി പ്രവര്‍ത്തകരെ തുരത്തുകയും പിന്നാലെ സിപിഎം സായുധസംഘം വീടുകള്‍ തകര്‍ക്കുകയുമായിരുന്നെന്ന് പാലക്കൂലിലെ ബിജെപി പ്രവര്‍ത്തകര്‍ നേതാക്കളോട് പരാതി പറഞ്ഞു.
ഈസ്റ്റ് എലാങ്കോട് ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഷെല്‍ട്ടര്‍ പൊളിച്ചത് പോലീസായിരുന്നു. ആര്‍എസ്എസ് നേതാവ് സുജീഷിനെ വെട്ടിയ പ്രതികളെ പിടികൂടാതെ ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പോലീസ്. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ച അതുല്ലാലിന്റെ കൂടെ പാനൂര്‍ ആശുപത്രിയില്‍ കഴിഞ്ഞ കൂട്ടിരിപ്പുകാരെ പോലീസ് കസ്റ്റഡിയിലെടുത്തതും പ്രതിഷേധത്തിനു കാരണമായി. തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ സിപിഎം വിധേയത്വമാണ് പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ അക്രമങ്ങള്‍ക്ക് കാരണമെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.
പോലീസ് സിപിഎമ്മിന്റെ ദാസന്മാരായി മാറിയെന്ന് അക്രമസ്ഥലം സന്ദര്‍ശിച്ച് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ലോക്കല്‍സമ്മേളനങ്ങള്‍ പരാജയപ്പെട്ടതും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കുമാണ് സിപിഎം അക്രമത്തിനു പിന്നില്‍. ഇതിനു പോലീസ് ഒത്താശ ചെയ്യുകയാണ്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവുകയും സമാധാനം പുന:സ്ഥാപിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെപി.സഞ്ജീവ്കുമാര്‍, സികെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍. എന്‍.രതി, കെ.കാര്‍ത്തിക, ലസിത പാലക്കല്‍, കെകെ.ധനഞ്ജയന്, രാജേഷ് കൊച്ചിയങ്ങാടി, കെസി.ജിയേഷ്, പി.സുധീര്‍, ജയദേവന് മൊകേരി, സുരേന്ദ്രന് ഈസ്റ്റ് എലാങ്കോട് തുടങ്ങിയ നേതാക്കള്‍ സിപിഎം അക്രമത്തിനിരയായവരെയും വീടുകളും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: