കോട്ടയം: കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് ഇനിയും പ്രവര്‍ത്തന സജ്ജമല്ല.
കൊടൂരാറിലെ കുളവാഴയില്‍ നിന്നും മര്‍ക്കറ്റിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ ഉപയോഗിച്ചും വൈദ്യുതി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അധികാരികളുടെ അശ്രദ്ധമൂലം നശിക്കുന്നത്.
52 ലക്ഷം രൂപ ചിലവിട്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതി 2012 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തനം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ സാങ്കേതിക തകരാറുമൂലം പ്രവര്‍ത്തനം നിലക്കുകയായിരുന്നു. കുട്ടനാടു പാക്കേജില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പാണ് പ്ലാന്റ് നിര്‍മ്മിച്ചത്.
പദ്ധതിയുടെ നടത്തിപ്പും നിര്‍വ്വഹണവും നഗരസഭയ്ക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ പദ്ധതി കൃതൃമായി നടത്തിക്കൊണ്ടുപോകാന്‍ നഗരസഭക്കു കഴിഞ്ഞില്ല. ഇതിനോട് അനുബന്ധിച്ചു സ്ഥാപിച്ചിരുന്ന ബയോഗ്യാസ് കൊണ്ട് പ്രവര്‍ത്തിക്കുന്ന വഴിവിളക്കുകള്‍ ഇന്നും നോക്കുകുത്തിയായി നില്ക്കുന്നു.പ്ലാന്റ് പ്രവര്‍ത്തന സജ്ജമല്ലാതായതോടെ മാര്‍ക്കറ്റില്‍ പച്ചക്കറി അവശിഷ്ടങ്ങള്‍ കുന്നുകൂടാന്‍ തുടങ്ങി. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടി കൊടൂരാര്‍ കൂടുതല്‍ മാലിന്യ വാഹിയായി. നഗരത്തിനും ജനങ്ങള്‍ക്കും വളരെ ഗുണകരമായ ഒരു പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: