ക്വാലാലംപൂര്‍: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെമി കാണാതെ പുറത്ത്. കഴിഞ്ഞ ദിവസം നേപ്പാളിനോട് തോറ്റ ഇന്ത്യന്‍ യുവനിര ഇന്നലെ ബംഗ്ലാദേശിനോടും തോറ്റാണ് പുറത്തായത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 8 വിക്കറ്റിനായിരുന്നു ബംഗ്ലാകടുവകള്‍ ഇന്ത്യയെ തകര്‍ത്തത്. വിജയത്തോടെ ബംഗ്ലാദേശ് സെമിയിലെത്തി. അഫ്ഗാനിസ്ഥാന്, നേപ്പാള്‍, പാക്കിസ്ഥാന് ടീമുകളും അവസാന നാലിലെത്തി.
സെമിയില്‍ അഫ്ഗാന് എതിരാളികള്‍ നേപ്പാളും ബംഗ്ലാദേശിന് പാക്കിസ്ഥാനും.
മഴകാരണം 32 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ യുവനിര എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സല്മാന് ഖാന് ടോപ്സ്കോറര്‍. അനുജ് റാവത്ത് 34ഉം ഹാര്‍വിക് ദേശായി 21 റണ്‍സും നേടി. ബംഗ്ലാദേശിനായി റുബിയുള്‍ ഹഖ് മൂന്നും നയീം ഹസ്സന്, ആഫിഫ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഓപ്പണര്‍ പിനാക് ഘോഷ് (77 പന്തില്‍ പുറത്താകാതെ 81), തൗഹിദ് (32 പന്തില്‍ പുറത്താകാതെ 48) എന്നിവരുടെ കരുത്തില്‍ 28 ഓവറില്‍ 191 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. മുഹമ്മദ് നയിം 31ഉം സെയ്ഫ് ഹസ്സന് 16ഉം റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് മന്ദീപ് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: