പാലക്കാട്: നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വ്വഹിച്ചു.
നഗരസഭയുടെ പദ്ധതി വിഹിതം ഉപയോഗിച്ചും വേള്‍ഡ് ബാങ്ക് ധനസഹായത്തിലും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും നിര്‍മ്മിച്ച വാഴക്കടവ് വാതക ശ്മശാനം, നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച 20 ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍, കോഴിക്കോട് ബൈപാസ് റോഡില്‍ സ്ഥാപിച്ച എല്‍ഇഡി സ്ട്രീറ്റ് ലൈറ്റുകള്‍, രമാദേവി നഗര്‍, ഈശ്വര്‍ നഗര്‍ ഗാര്ഡന് എന്നിവിടങ്ങളിലെ പാര്‍ക്കുകള്‍, ടൗണ്‍ഹാള്‍ അനക്സ് പുനര്‍നിര്‍മ്മാണം, മുനിസിപ്പല്‍ ഓഫീസ് അനക്സ് കെട്ടിടം, സുല്‍ത്താന്‍ പേട്ട കോംപ്ലക്സ്, സ്റ്റേഡിയം ബൈപ്പാസ് റോഡില്‍ ജൈവ വിപണന കേന്ദ്രം, ഒലവക്കോട് കംഫര്‍ട്ട് സ്റ്റേഷന് കം ഷോപ്പിങ് കോംപ്ലക്സ്, മേലാമുറി ഹെല്‍ത്ത് സെന്റിറിന് പുതിയ കെട്ടിടം, മോയന്എല്പി സ്കൂളിന് പുതിയ കെട്ടിടം തുടങ്ങി 700 കോടിരൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ്് മന്ത്രി നിര്‍വ്വഹിച്ചത്.
നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
എം.ബി.രാജേഷ് എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭ സെക്രട്ടറി രഘുരാമന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലക്കാട് നഗരസഭ വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഡേവിഡ് ജോണ്‍ ഡി മോറിസ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: